1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Thursday, July 03, 2008

ഫ്ലൂറസെന്റ് ട്യൂബ് ലൈറ്റുകള്‍ - സംസ്കരണത്തിന് കര്‍ശന വ്യവസ്ഥ


രസപ്രാധാന്യമുള്ള ലൈറ്റുകളുടെ സംസ്കരണത്തിന് കര്‍ശനവ്യവസ്ഥ

മനോരമ ദിനപ്പത്രത്തിലെ വാര്‍ത്തയില്‍നിന്ന്
തയ്യാറാക്കിയത് : വി. ജയദേവ്

വൈദ്യുത ഉപയോഗത്തില്‍ വന്‍ കുറവുണ്ടാക്കുന്ന ഫ്ലൂറസെന്റ് ബള്‍ബുകളും ട്യൂബ് ലൈറ്റുകളും രസത്തിന്റെ (

മെര്‍ക്കുറിയുടെ ) സാനിദ്ധ്യമൂലം പരിസ്ഥിതിക്ക് ഹാനികരമായതുകൊണ്ട് അത്തരം ബള്‍ബുകളുടെ

ഉപയോഗശേഷമുള്ള സംസ്ക്ജരണത്തിന് കേന്ദ്രസര്‍ക്കാര്‍ കര്‍ശനവ്യവസ്ഥകള്‍ നടപ്പിലാക്കും .
ഫ്ലൂറസെന്റ് ബള്‍ബ് നിര്‍മ്മാണമേഖലയില്‍ രസംകൈകാര്യം ചെയ്യുന്നതു സംബന്ധിച്ചും സുരക്ഷാ

മാനദണ്ഡങ്ങള്‍ ഉണ്ടാക്കും .കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച പ്രത്യേക ദൌത്യ സമിതിയുടെ

ശുപാര്‍ശകള്‍ കണക്കിലെടുത്താണിത് .
ഉപയോഗശൂന്യമായ ബള്‍ബുകളും ട്യൂബുകളും പരിസ്ഥിതിക്കും മനുഷ്യനടക്കമുള്ളവര്‍ക്കും ഹാനികരമാവാത്ത

വിധത്തില്‍ സംസ്കരിക്കാനും മറ്റും സംസ്ഥാനങ്ങള്‍ കുറഞ്ഞ വിലക്ക് ഭൂമി കണ്ടെത്തി നല്‍കണമെന്ന് സമിതി

ശുപാര്‍ശ ചെയ്തു.
ഫ്ലൂറസെന്റ് ബള്‍ബ് നിര്‍മ്മാണമേഖലയില്‍ രസം കൈകാര്യം ചെയ്യുന്നതിന് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട് . ഇവ നടപ്പിലാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഉപയോഗം കഴിഞ്ഞ ബള്‍ബുകള്‍ ശേഖരിക്കല്‍ , മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകല്‍ പുനരുപയോഗം ,

സംസ്കരണം തുടങ്ങിയവ കൈകാര്യം ചെയ്യുന്ന ഏത് ഘട്ടത്തിലായാലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം .
ഇതിനായി ഭാവിയില്‍ പരിസ്ഥിതി സംരക്ഷണനിയമത്തിന്റെ പരിധിയില്‍ പുതിയ ചട്ടങ്ങള്‍ ഉണ്ടാക്കണമെന്ന്

സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട് . മെച്ചപ്പെട്ട ശാസ്ത്രീയ സംസ്കരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക

സഹായങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നതിന് പണം കണ്ടെത്താന്‍ ഇത്തരം ബള്‍ബുകള്‍ക്കുമേല്‍ പ്രത്യേക

നികുതി ഏര്‍പ്പെടുത്തണമെന്നതാണ് സമിതിയുടെ മറ്റൊരു ശുപാര്‍ശ .
ഇത് ബള്‍ബുകളുടെ വിലയില്‍ നേരിയ മാറ്റം ഉണ്ടാക്കുമെങ്കിലും ലാഭിക്കപ്പെടുന്ന വൈദ്യുതിയുടെ അളവുമായി

താരതമ്യപ്പെടുത്തിയാല്‍ വര്‍ദ്ധന തുച്ഛമായിരിക്കും . പുനരുപയോഗ സംസ്കരണമേഖലക്ക് സര്‍ക്കാര്‍

ആനുകൂല്യങ്ങളും ഇളവുകളും അനുവദിക്കണം . പരിസ്ഥിതിക്ക് ഹാനികരമായ മറ്റു മാലിന്യങ്ങളുടെ കാര്യത്തില്‍

നല്‍കുന്ന ഇളവുകളും മറ്റു സഹായവും പരിഗണിക്കണം . പുനര്‍സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍

ബാങ്കുകളും മറ്റ് ധനസഹായ സ്ഥാപനങ്ങളും സഹായിക്കണം .
ഫ്ലൂറസെന്റ് ബല്‍ബുകളില്‍ രസത്തിന്റെ അളവുനിയന്ത്രിക്കുന്നതിനും കര്‍ശനമായ മാനദണ്ഡങ്ങള്‍

നിശ്ചയിക്കണമെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സിനോട് ആവശ്യപ്പെട്ടു.
ഈ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടണമെന്ന് ഉറപ്പാക്കണം.ഉപയോഗം കഴിഞ്ഞവ ശേഖരിക്കുകയും

കൈകാര്യം ചെയ്യുകയും ചെയ്യുന്ന അസംഘടിത മേഖലയുടെ പങ്കും പരിഗണിക്കപ്പെടണം .
രാജ്യത്ത് സാധാരണ ബള്‍ബുകള്‍ക്കു പകരം പൂര്‍ണ്ണമായി ഫ്ലൂറസെന്റ് ബള്‍ബുകളുന്‍ ട്യുബുലൈറ്റുകളും

ഉപയോഗിച്ചാല്‍ പ്രതിവര്‍ഷം 12,000 മെഗാവാട്ട് വരെ വൈദ്യുതി ലാഭിക്കാനാവുമെന്നാണ് കണക്ക് .
എന്നാല്‍ ഫ്ലൂറസെന്റ് ബള്‍ബ് മേഖലയില്‍ ( കോമ്പാക്ട് ഫ്ലൂറസെന്റ് ബള്‍ബുകള്‍ , ഫ്ലൂറസെന്റ് ട്യൂബ് ലൈറ്റുകള്‍ ,

മെര്‍ക്കുറി/ സോഡിയം വേപ്പര്‍ ബള്‍ബുകള്‍ തുടങ്ങിയവ ) രസത്തിന്റെ ഉപയോഗം വളരേ കൂടുതലാണെന്നതു

പരിസ്ഥിതിക്കു ഹാനികരമാണെന്നു ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
പ്രതിവര്‍ഷം ഏഴര ടണ്‍ വരെ രസമാണു ബള്‍ബുനിര്‍മ്മാണമേഖലയില്‍ മാത്രം ഉപയോഗിക്കപ്പെടുന്നത് .
ഒരു ട്യൂബുലൈറ്റില്‍ ( F.T.L ) 30 mg കോമ്പാക്ട് ഫ്ലൂറസെന്റ് ബള്‍ബില്‍ ( C.F.L ) അഞ്ചു മില്ലീഗ്രാമും രസം

ഉപയോഗിക്കുന്നുണ്ട് .
അശ്രദ്ധയോടെയുള്ള കൈകാര്യം ചെയ്യല്‍ ഗുരുതരമായ വിപത്താണ് ഉണ്ടാക്കുന്നത് . C.F.L ഉപയോഗത്തില്‍

അമ്പതുശതമാനത്തിന്റേയും F.T.L ഉപയോഗത്തില്‍ പത്ത് ശതമനത്തിന്റേയും വളര്‍ച്ച നിരക്കാണ്

രേഖപ്പെടുത്തിയിരിക്കുന്നത് .
അടുത്ത വര്‍ഷങ്ങളില്‍ 20 മുതല്‍ 30 ശതമാനം വരെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതും . ചൈനയില്‍ നിന്നും മറ്റും

വന്‍‌തോതില്‍ ഇവ ഇറക്കുമതി ചെയ്യുന്നുണ്ട് . രാജ്യാന്തര തലത്തില്‍ തന്നെ സാധാരണ ബള്‍ബുകള്‍

ഉപയോഗത്തില്‍ നിന്നു പുറത്തായി കഴിഞ്ഞു.
ബാറ്ററി നിര്‍മ്മാണ രംഗമാണ് വന്‍‌തോതില്‍ രസം ഉപയോഗിക്കുന്ന മറ്റൊരു മേഖല .

വാല്‍ക്കഷണം:
വിമര്‍ശനാത്മക ബോധനരീതിയിലുള്ള അദ്ധ്യാപന പരിശീലനത്തിലെ ട്രെയിനിംഗ് മാനുവല്‍

പ്രസിദ്ധീകറിച്ചപ്പോള്‍ ഫ്ലൂറസെന്റ് ട്യൂബിനെ സംബന്ധിച്ച പ്രശ്നം അവതിരിപ്പിച്ചിരുന്നതാണ്
C.F.L “ മറ്റൊരു പ്ലാസ്റ്റിക്കാകുമോ എന്ന കാര്യവും അതില്‍ സൂചിപ്പിച്ചിരുന്നു”