1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Friday, September 05, 2008

ഓണപ്പരീക്ഷ : 300 സ്കൂളുകള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് ഓണപ്പരീക്ഷ നടത്തിയ 300 സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചുവെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമായ സ്കൂളുകള്‍ക്കാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നതെന്നും കൂടുതല്‍ സ്കൂളുകള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നോട്ടീസ് അയക്കുമെന്നും അധികൃതര്‍ അറിയിച്ചു. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് അര്‍ദ്ധവാര്‍ഷീകപ്പരീക്ഷ തുടങ്ങേണ്ടത് ഒക്ടോബര്‍ 15 ന് ആണ് . എന്നാല്‍ ഇത് ലംഘിച്ച് ഒരു സംഘടനയുടെ നേതൃത്വത്തില്‍ അച്ചടിച്ച ചോദ്യക്കടലാസുകള്‍ ഉപയോഗിച്ച് പരീക്ഷ നടത്തുകയായിരുന്നു. ഇത് സംഘടകള്‍ക്ക് പണമുണ്ടാക്കുവാനായിരുന്നുവെന്ന് പരാതി.ഇതിനായി സ്കൂളുകളില്‍ പണപ്പിരിവ് നടത്തിയിരുന്നു. ക്ലാസ് മുടക്കിയാണ് പരീക്ഷ നടത്തിയത് .തൃപ്തികരമായ നടപടി നല്‍കാന്‍ സാധിക്കാത്ത സ്കൂളുകളുടെ ഹെഡ്‌മാസ്റ്റര്‍മാര്‍ക്കെതിരെ അനധികൃത പണപ്പിരിവിനെതിരെ നടപടി എടുക്കും.
സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിക്കാത്ത സ്കൂളുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ അരാജകത്വമായിരിക്കും ഫലമെന്നും അത്തരം സ്കൂളുകളിലെ അധ്യാലകരുടെ ശമ്പളം തടഞ്ഞുവെക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന് അധികൃതര്‍ പറഞ്ഞു.
പല സ്കൂളുകളിലും ചോദ്യക്കടലാസുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് തിരികെ വാങ്ങുകയോ നശിപ്പിക്കുകയോ ചെയ്തുതുടങ്ങിയിട്ടുണ്ട് .

( മനോരമ വാര്‍ത്ത )

Wednesday, September 03, 2008

പരീക്ഷയും പുതിയ വിദ്യാഭ്യാസ സമ്പദായവും

ഓര്‍മ്മശേഷി മാത്രം പരിശോധിക്കുന്ന പരീക്ഷകള്‍ക്ക് അമിത പ്രാധാന്യം പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇല്ല.
പരീക്ഷ എന്നതിനെ കുട്ടിയുടെ കഴിവ് മാത്രം അളക്കുന്ന ഒന്നായി കാണുകതന്നെ പ്രയാസമാണ് . അതായത് പരീക്ഷ തീര്‍കയായും ഒരു പഠനോപകരണേമെന്ന നിലയിലാണ് പ്രവര്‍ത്തിക്കേണ്ടത് . അതുകൊണ്ടാണ് സാമ്പ്രദായിക രീതിയില്‍ നടക്കുന്ന പരീക്ഷയുടെ എണ്ണം കുറച്ചത് .ഓരോ യൂണിറ്റു കഴിയും തോറും ക്ലാസ് ടെസ്റ്റ് വെച്ചത് . ഇതു വഴി പരീക്ഷാപേടി ഒഴിവാക്കാന്‍ കഴിയുന്നു. പരീക്ഷ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെയാണ് നടത്തുന്നതെന്നതിനാല്‍ ( അതായത് ആ പിരീഡിന്റെ ഒരു ഭാഗം ഉപയോഗിച്ച് ) അദ്ധ്യാപകനും കുട്ടിക്കു മത് ആയാസ രഹിതമായി തീരുന്നു എന്നത് വാസ്തവമാണ് . പരീക്ഷ കഴിഞയുടന്‍ തന്നെ മൂല്യനിര്‍ണ്ണയം തുടങ്ങുകയായി . അതിന്റെ ഭാഗമെന്ന നിലക്ക് ഉത്തരങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുകയായി .അതുകൊണ്ട് ഉത്തരം കിട്ടാത്ത കുട്ടിക്കും ക്ലാസ് ടെസ്റ്റ് കഴിഞ്ഞാല്‍ ഉത്തരം കിട്ടുന്നു. അല്ലെങ്കില്‍ ഏത് ശേഷിയെ ആസ്പദമാ‍ക്കിയാണോ ചോദ്യങ്ങള്‍ ക്ലാസ് ടെസ്റ്റുകളെ സെറ്റ് ചെയ്തിരുന്നത് അവ കുട്ടികള്‍ക്ക് കൈവരുന്നു.
( തുടരും...........)

ഓണപ്പരീക്ഷ : നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി

സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലംഘിച്ചുകൊണ്ട് അച്ചടിച്ച ചോദ്യപേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്തുകയും അതിനുവേണ്ടി കുട്ടികളില്‍ നിന്ന് പണം പിരീക്കുകയും ചെയ്തവര്‍ക്കെതിരെ നടപടുയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ പുതിയ തീരുമാനപ്രകാരം ഒക്ടോബര്‍ മാസത്തിലും മാര്‍ച്ചിലുമായി രണ്ടു പരീക്ഷയാണ് സ്കൂളുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ളത് . പത്താം ക്ലാസിനുമാത്രം ഫെബ്രുവരിയില്‍ മോഡല്‍ പരീക്ഷ കൂടി ഉണ്ടായിരിക്കുന്നതാണ് .
മാത്രമല്ല , ഓരോ യൂണിറ്റിനു ശേഷവും യൂണിറ്റുടെസ്റ്റ് വേണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത് പ്രിന്റ് ചെയ്ത ചോദ്യപേപ്പര്‍ ഉപയോഗിച്ചല്ല നടത്തേണ്ടതും .

Tuesday, September 02, 2008

പരീക്ഷ രണ്ടുമാത്രം ; യൂണിറ്റ് ടെസ്റ്റ് നടത്തണം !

ഈ അദ്ധ്യയനവര്‍ഷം മുതല്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് ഒക്ടോബറില്‍ അര്‍ദ്ധവാര്‍ഷീക പരീക്ഷയും മാര്‍ച്ചില്‍ വര്‍ഷാവസാന പരീക്ഷയും മാത്രമേ ഉണ്ടായിരിക്കൂ എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
അതുകൊണ്ടുതന്നെ മുന്‍‌വരഷങ്ങളില്‍ നടത്തിയിരുന്ന ഓണപ്പരീക്ഷയും കൃസ്തുമസ് പരീക്ഷയും ഈ വര്‍ഷം മുതല്‍ ഉണ്ടായിരിക്കില്ല.
എന്നാല്‍ പാഠപുസ്തകത്തിലെ ഓരോ യൂണിറ്റ് പഠിപ്പിച്ചുതീരു‌മ്പോഴും യൂണിറ്റ് ടെസ്റ്റ് നടത്തണം . യൂണിറ്റ് ടെസ്റ്റിന് അച്ചടിച്ച ചോദ്യപേപ്പര്‍ ആവശ്യമില്ല . പകരം ചോദ്യങ്ങള്‍ ചാര്‍ട്ട് പേപ്പറിലോ ബോറ്ഡിലോ എഴുതി ക്ലാസ് സമയത്ത് പിരീഡിന്റെ ഒരു ഭാഗം മാത്രം ഉപയോഗിച്ച് നടത്തണം .
ഇതിനായി ഏതെങ്കിലും ക്ലാസുകള്‍ക്ക് അവധികൊടുക്കുകയോ കുട്ടികളുടെ സ്കൂളിലെ പഠനസമയം നഷ്ടപ്പെടുത്തുകയോ ചെയ്യാന്‍ പാടില്ല .ഈ രീതിയില്‍ മാത്രം സ്കൂളുകളില്‍ പരീക്ഷകള്‍ നടത്താന്‍ ഹെഡ്‌മാസ്റ്റര്‍മാര്‍ ശ്രദ്ധിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

എല്ലാ സ്കൂളുകളിലും ഒറ്റ ദിവസം ക്ലാസ് പി.ടി.എ

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ -എയ്‌ഡഡ് സ്കൂളുകളിലും ഒറ്റ ദിവസം ഓരോ ക്ലാസിലും പി.ടി.എ യോഗം നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം .ഇതോടൊപ്പം ഇപ്പോഴത്തെ പാഠ്യപദ്ധതിയും പഠന സമ്പ്രദായവും വിശദീകരിക്കാന്‍ രക്ഷാകര്‍ത്താക്കളേയും വിദ്യാര്‍ത്ഥികളേയും ഒരുമിച്ചിരുത്തി അദ്ധ്യാപകര്‍ ക്ലാസ് എടുക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടൂണ്ട്.

പാഠ്യപദ്ധതി പരിഷ്കരണം വിവാദമാകുകയും ചില പാഠഭാഗങ്ങള്‍ പരിഷ്കരിക്കാന്‍ തീരുമാനിക്കുകയും ചെയ്ത സാ‍ഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ രക്ഷാകര്‍ത്താക്കളെ ബോദ്ധ്യപ്പെടുത്താനാണ് ഒരേ ദിവസം യോഗം വിളിക്കുന്നതെന്നു കരുതുന്നു.
സ്കൂളുകളില്‍ ഓരോ ക്ലാസിനുമായി വ്യത്യസ്ത ദിനങ്ങളിലാണ് പി.ടി.എ യോഗം വിളിച്ചു ചേര്‍ക്കാറുള്ളത് .
പഠന സമ്പ്രദായം . തുടര്‍മൂല്യനിര്‍ണ്ണയ രീതി , കുട്ടികളുടെ പഠന നിലവാരം തുടങ്ങിയവ ഈ യോഗങ്ങളില്‍ പൊതുവായി വിശദീകരിക്കാറുണ്ട് . എന്നാല്‍ , അദ്ധ്യാപകര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ക്ലാസ് എടുക്കണമെന്നും ഇതും ഒരേ ദിവസം നടത്തണമെന്നും നിഷ്കര്‍ഷിക്കുന്നതും ഇത് ആദ്യമാണ് .
കുട്ടിയുടെ പഠനനിലവാരത്തെക്കുറിച്ച് രക്ഷാകര്‍ത്താക്കളുമായി ചര്‍ച്ചചെയ്യാനുള്ള അവസരം മുന്നില്‍കണ്ട്, പലപ്പോഴും പരീക്ഷക്കുശേഷമാണ് പി.ടി.എ യോഗം വിളിക്കാറുള്ളത് . എന്നാല്‍ , ഈ മാസം 25 ന് ക്ലാസ് പിടി.എ ചേരാനാണ് പ്രധാന അദ്ധ്യാപകര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഡയറ്റ് അധികൃതര്‍ വിവിധ ജില്ലകളിലെ പ്രധാന അദ്ധ്യാപകര്‍ക്കായി കോഴ്സ് നടത്തിവരികയാണ് .ക്ലാസ് പി.ടി.എ യില്‍ പങ്കെടുക്കുന്ന രക്ഷാകര്‍ത്താക്കളുടെയും കുട്ടികളുടേയും രജിസ്ട്രേഷന്‍ ഉച്ചക്കുശേഷം 2 മണിക്ക് സ്കൂളുകളില്‍ നടത്തണമെന്നും തുടര്‍ന്ന് ക്ലാസ് ലീഡറുടെ സ്വാഗതത്തോടെ യോഗം ആരംഭിക്കണമെന്നുമാണ് നിര്‍ദ്ദേശം ഇതിനുശേഷം ക്ലാസിലെ ചുമതലയുള്ള അദ്ധ്യപകനോ , അദ്ധ്യാപകയോ അര മണിക്കൂര്‍ ട്രൈ ഔട്ട് ക്ലാസ് എടുക്കണം . തുടര്‍ന്ന് അദ്ധ്യാപകരും രക്ഷിതാക്കളുമായി ചര്‍ച്ച . പിന്നീടുള്ള അരമണിക്കൂര്‍ പ്രവര്‍ത്താധിഷ്ഠിത
പഠനരീതിയും തുടര്‍മൂല്യനിര്‍ണ്ണയവും അധ്യാപകര്‍ രക്ഷാകര്‍ത്താക്കള്‍ക്ക് പരിചയപ്പെടുത്തുന്ന പ്രക്രിയയാണ് . ഇതിനായി വിദ്യാര്‍ത്ഥികളെക്കൊണ്ട് ഒരു പ്രോജക്ട് നടപ്പാക്കുകയും ഇതിലെ ഇവരുടെ മികവ് പരിശോധിക്കുകയും ചെയ്യും. ഇതില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയും അവരവരുടെ രക്ഷിതാക്കളുമായി ഇക്കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുകയുമാണ് ഒടുവില്‍ ചെയ്യുന്നത്