1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Wednesday, July 16, 2008

ഫിസിക്സ് ക്ലസ്റ്റര്‍ ,ജൂലൈ 08 ട്രൈ ഔട്ട് മാനുവല്‍

സാമൂഹ്യ പ്രശ്നം:

1.മൊബൈല്‍ ഫോണ്‍ ഉപയോഗം ദോഷം ചെയ്യുമോ ?

2. മൊബൈല്‍ ടവര്‍ സമീപ വാസികള്‍ക്ക് ദോഷം ചെയ്യുമോ ?

പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍ :

1.കാന്തത്തിന്റെ പ്രത്യേകതകള്‍ , കാന്തിക മണ്ഡലം , കാന്തിക ഫ്ലക്സ് ,വൈദ്യുത കാന്തം എന്നിവയെക്കുറീച്ച് ഒരു മുന്നറിവ് ഉണ്ടാക്കല്‍

2.വൈദ്യുത കാന്തിക പ്രേരണം ,എ.സി , ഡി.സി വൈദ്യുതി ,എ.സി , ഡി.സി ജനറേറ്റര്‍ എന്നിവയെക്കുറിച്ച് മനസ്സിലാക്കല്‍

സാമഗ്രികള്‍ :

ഒരു ജോഡി കാന്തങ്ങള്‍ , ചരട് , ചെമ്പുകമ്പി , പച്ചിരുമ്പ് , യു മാഗ്‌നറ്റ് , ഗാല്‍‌വനോമീറ്റര്‍ , എ.സി -ഡി.സി ഡൈനാമോ വര്‍ക്കിംഗ്

മോഡല്‍ ,സെല്‍

പ്രവര്‍ത്തനങ്ങള്‍ :

1. മോബൈല്‍ ഫോണ്‍ , മൊബൈല്‍ ടവര്‍ എന്നിവയെക്കുറിച്ചുള്ള ന്യൂസ് പേപ്പര്‍ കട്ടിംഗുകള്‍ കുട്ടി വായിക്കുന്നു.

2.ഇവയെക്കുറിച്ച് ചര്‍ച്ച നടത്തുന്നു.

* എന്തുകൊണ്ടാണ് മൊബൈല്‍ ഫോണ്‍ ദോഷകരമായത് ?

* ഇവ പുറപ്പെടുവിക്കുന്ന തരംഗങ്ങളുടെ പ്രത്യേകതയെന്ത് ?

* മൊബൈല്‍ ടവര്‍ വരുന്നത് ദോഷകരമാണെന്ന് പറയുന്നതിന് കാരണമെന്ത് ?

* ഇതുപോലെ നിത്യജീവിതത്തില്‍ നിങ്ങള്‍ക്ക് ഏതെങ്കിലും ഉദാഹരണങ്ങള്‍ കണ്ടെത്തുവാന്‍ പറ്റുമോ ?

* ഗ്രൈന്‍ഡര്‍ , മിക്സി എന്നിവ ഉപയോഗിക്കുന്നിടത്ത് ഗര്‍ഭിണികള്‍ നില്‍ക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നു.

*വൈദ്യുത കാന്തിക മണ്ഡലം എന്തുകൊണ്ട് ശരീര കോശങ്ങളെ ദോഷം ചെയ്യുന്നു?

ഇങ്ങനെ ചര്‍ച്ച പോകുന്നു

അതുകൊണ്ട് ഇവയെക്കുറിച്ച് ആധികാരികമായി പഠിക്കാന്‍ നമുക്ക് ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കേണ്ടതാണ്.


3.കാന്തം , കാന്തിക ധ്രുവങ്ങളുടെ സ്വഭാവം , ദിശാ സൂചക സ്വഭാവം , കാന്തിക മണ്ഡലം , കാന്തിക ഫ്ലക്സ്, വൈദ്യുത കാന്തത്തിന്റെ

നിര്‍മ്മാ‍ണം , മൈക്കല്‍ ഫാരഡെ , ഡയനാമോ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു .

പ്രസ്തുത മുന്നറിവ് ആര്‍ജ്ജിച്ചിട്ടുണ്ടോ എന്നറിയുവാനായി ഒരു “വര്‍ക്ക് ഷീറ്റ് -1‘’നല്‍കുന്നു

വര്‍ക്ക് ഷീറ്റ് - 1


*എന്താണ് സജാതീയ ധ്രുവങ്ങള്‍ ?അവയുടെ പ്രത്യേകതയെന്ത് ?

*എന്താണ് വിജാതീയ ധ്രുവങ്ങള്‍ ? അവയുടെ പ്രത്യേകതയെന്ത് ?

* എന്താണ് കാന്തത്തിന്റെ ദിശാ സൂചക സ്വഭാവം ?

*കാന്തിക മണ്ഡലം എന്നാലെന്ത് ?

*കാന്തിക ഫ്ലക്സ് ( കാന്തിക ബലരേഖ ) എന്തെന്ന് വ്യക്തമാക്കുക ?

*ഒരു വൈദ്യുത കാന്തം നിര്‍മ്മിക്കുന്നതെങ്ങനെ ?

* കാന്തം ഉപയോഗിച്ച് നിങ്ങള്‍ ചെയ്ത ഒരു പരീക്ഷണം വിവരിക്കാമോ ?

* ഗാല്‍‌വനോമീറ്ററിന്റെ ഉപയോഗമെന്ത് ?

* ഏത് തരം ആകൃതിയിലുള്ള കാന്തങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട് ?

*കാന്തം ഉപയോഗിക്കുന്ന ഏതെങ്കിലും ഉപകരണത്തിന്റെ പേര്‍ പറയാമോ ?

*ഡൈനാമോ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ആര് ?

*സൈക്കിളിന്റെ മുന്നിലാണോ പിന്നിലാണോ ഡൈനാമോ ഘടിപ്പിച്ചിട്ടുള്ളത് ?

*വൈദ്യുതോല്പാദനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാമോ ?

ഉത്തരങ്ങള്‍ ഗ്രൂപ്പ് ലീഡര്‍മാര്‍ ക്ലാസില്‍ അവതരിപ്പിക്കുന്നു . അദ്ധ്യാപകന്‍ ചര്‍ച ക്രോഡീകരിക്കുന്നതിന് നേതൃത്വം നല്‍കുന്നു.


4. കൃസ്റ്റന്‍ ഈഴ്‌സ്റ്റഡ് , മൈക്കല്‍ ഫാരഡെ എന്നിവരുടെ ചില പരീക്ഷണങ്ങള്‍ അദ്ധ്യാപകന്‍ വിവരിക്കുന്നു

“വൈദ്യുതി കടന്നു പോകുന്ന ചാലകത്തിനു സമീപം ഉണ്ടായിരുന്ന ഒരു കാന്ത സൂചി വിഭ്രംശിക്കുന്നതായി കൃസ്റ്റന്‍ ഈഴ്‌സ്റ്റഡ്

കണ്ടെത്തി.അതായത് ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ അതിനു ചുറ്റും ഒരു കാന്തിക ക്ഷേത്രം ഉണ്ടാകുന്നുവെന്നാണ്

അദ്ദേഹം കണ്ടെത്തിയത് .അതായത് വൈദ്യുത പ്രവാഹം നിമിത്ത മുണ്ടാകുന്ന കാന്തിക ക്ഷേത്രവും കാന്ത സൂചിയുടെ കാന്തികക്ഷേത്രവും

തമ്മിലുള്ള പ്രതിപ്രവര്‍ത്തനം മൂലമാണ് കാന്ത സൂചി വിഭ്രംശിക്കപ്പെട്ടത് .”

“ ഒരു ചാലകത്തെ ചുരുളാക്കി ചുറ്റി അതിലൂടെ വൈദ്യുതി പ്രവഹിപ്പിച്ചാല്‍ ആ കമ്പിച്ചുരുള്‍ ഒരു കാന്തമ്പോലെ പ്രവര്‍ത്തിക്കുമെന്ന് ആന്ദ്രേ

മറി ആമ്പെയര്‍ കണ്ടെത്തി”

“ഒരു കാന്തികക്ഷേത്രത്തില്‍ ഒരു കമ്പിച്ചുരുള്‍ ചലിക്കുമ്പോള്‍ ചുരുളില്‍ ഒരു ഇ.എം.എഫ് ഉണ്ടാകുന്നുവെന്ന് ഫാരഡെ കണ്ടെത്തി “

ചര്‍ച്ച നടക്കുന്നു .അദ്ധ്യാപകന്‍ ചര്‍ച ക്രോഡീകരിക്കുന്നതിന് നേതൃത്വം നല്‍കുന്നു.

5. പരീക്ഷണം :1

സാമഗ്രികള്‍ :

കവചിത ചെമ്പുകമ്പിച്ചുരുള്‍ , ഗാല്‍‌വനോമീറ്റര്‍ , കാന്തം

കവചിത ചെമ്പുകമ്പിയുടെ ചുരുളിന്റെ രണ്ട് അഗ്രങ്ങള്‍ ഗാല്‍‌വനോമീറ്ററിന്റെ ടെര്‍മിനലുമായി ബന്ധിക്കുന്നു.ചുരുളിനെ കാന്തത്തിന്റെ ഒരു

ധ്രുവത്തിലേക്ക് വേഗത്തില്‍ കൊണ്ടുവരുന്നു; പുറത്തേക്കെടുക്കുന്നു. ഈ രണ്ട് സന്ദര്‍ഭങ്ങളിലും ഗാല്‍‌വനോമീറ്റര്‍ സൂചകത്തിനുണ്ടായ

ചലനം നിരീക്ഷിക്കുന്നു. നിരീക്ഷണ ഫലം കുട്ടികള്‍ രേഖപ്പെടുത്തുന്നു.

ചര്‍ച്ച നടക്കുന്നു .അദ്ധ്യാപകന്‍ ചര്‍ച ക്രോഡീകരിക്കുന്നതിന് നേതൃത്വം നല്‍കുന്നു.

കമ്പിച്ചുരുള്‍ നിശ്ചലമാക്കിവെച്ചുകൊണ്ട് കാന്തത്തിന്റെ ഒരു ധ്രുവത്തെ വളരേ വേഗത്തില്‍ ചുരുളിലേക്ക് കൊണ്ടുവരികയും അതേ

വേഗത്തില്‍ പുറത്തേക്കെടുക്കുകയും ചെയ്യുന്നു. നിരീക്ഷണ ഫലം കുട്ടികള്‍ രേഖപ്പെടുത്തുന്നു.

ചര്‍ച്ച നടക്കുന്നു .അദ്ധ്യാപകന്‍ ചര്‍ച ക്രോഡീകരിക്കുന്നതിന് നേതൃത്വം നല്‍കുന്നു.

പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വൈദ്യുത കാന്തിക പ്രേരണം , പ്രേരിത ഇ.എം.എഫ് , പ്രേരിത വൈദ്യുതി എന്നിവ

വിശദീകരിക്കുന്നു.

ഇപ്പോള്‍ ചെയ്ത പരീക്ഷണത്തില്‍ കമ്പിച്ചുരുളിലെ ചുറ്റുകളിലെ എണ്ണം മാറ്റിയും കാന്തശക്തി വ്യത്യാസപ്പെടുത്തിയും പരീക്ഷണം

ആവര്‍ത്തിക്കുന്നു.

നിരീക്ഷണ ഫലങ്ങള്‍ രേഖപ്പെടുത്താനായി വിദ്യാര്‍ഥികള്‍ക്ക് ടെക്റ്റ് ബുക്കിലെ, പേജ് 40 ലെ പട്ടിക 3.1 പൂരിപ്പിക്കാനായി നല്‍കുന്നു.
അങ്ങനെ കുട്ടികള്‍ പ്രേരിത ഇ.എം.എഫ് നെ സ്വാധീനിച്ച ഘടകങ്ങള്‍ ലിസ്റ്റ് ചെയ്യുന്നു.

ചര്‍ച്ച നടക്കുന്നു .അദ്ധ്യാപകന്‍ ചര്‍ച ക്രോഡീകരിക്കുന്നതിന് നേതൃത്വം നല്‍കുന്നു.

(പട്ടികയില്‍ നിന്ന് , ചലന വേഗത കൂടുമ്പോഴും കാന്തിക മണ്ഡലത്തിന്റെ ശക്തി കൂടുമ്പോഴും ചുറ്റുകളുടെ എണ്ണം കൂടുമ്പോഴും പ്രേരിത

ഇ.എം.എഫ്. ന്റെ അളവ് കൂടുന്നതായി കണ്ടെത്തുന്നു.)


6. പരീക്ഷണം :2

സാമഗ്രികള്‍ :

ചാര്‍ജ്ജുകുറഞ്ഞ സെല്‍ , ഗാല്‍‌വനോമീറ്റര്‍ , കമ്പിച്ചുരുള്‍ , കാന്തം

സെല്ലിന്റെ ധ്രുവങ്ങളെ ഗാല്‍‌വനോമീറ്ററുമായി ബന്ധിപ്പിക്കുന്നു .ഗാല്‍‌വനോമീറ്റര്‍ സൂചകത്തിന്റെ ചലനം കുട്ടികള്‍ നിരീക്ഷിക്കുന്നു.
സെല്‍ മാറ്റി കമ്പിച്ചുരുളെടുത്ത് അത് ഗാല്‍വനോമീറ്ററുമായി ഘടിപ്പിക്കുന്നു.കമ്പിച്ചുരുളിനകത്തേക്കും പുറത്തേക്കുമായി ഒരു കാന്തത്തെ

തുടര്‍ച്ചയായി ചലിപ്പിക്കുന്നു. ഗാല്‍‌വനോമീറ്റര്‍ സൂചകത്തിന്റെ ചലനം കുട്ടികള്‍ നിരീക്ഷിക്കുന്നു.

നിരീക്ഷണഫലങ്ങള്‍ കുട്ടികളോട് എഴുതുവാന്‍ ആവശ്യപ്പെടുന്നു.

ഉത്തരങ്ങള്‍ ഗ്രൂപ്പ് ലീഡര്‍മാര്‍ ക്ലാസില്‍ അവതരിപ്പിക്കുന്നു . അദ്ധ്യാപകന്‍ ചര്‍ച ക്രോഡീകരിക്കുന്നതിന് നേതൃത്വം നല്‍കുന്നു.
( സെല്ലുമായി ബന്ധിച്ചപ്പോള്‍ ഗാല്‍‌വനോമീറ്റര്‍ സൂചകം ഒരേ ദിശയില്‍ മാത്രമാണ് ചലിച്ചത് . ചുരുളുമായി ബന്ധിപ്പിച്ചപ്പോള്‍ സൂചകം

ഇരു ദിശകളിലേക്കും മാറി മാറി ചലിച്ചു)


7. എ.സി , ഡി.സി ജനറേറ്ററുകളുടെ ചിത്രം അദ്ധ്യാപകന്‍ ബോര്‍ഡില്‍ വരക്കുന്നു.

അതിന്റെ ഭാഗങ്ങളെ പരിചയപ്പെടുത്തുന്നു.

വര്‍ക്ക് ഷീറ്റ് -2

* എ.സി ജനറേറ്ററിന്റെ ചിത്രം നിരീക്ഷിച്ച് ഭാ‍ഗങ്ങള്‍ ലിസ്റ്റ് ചെയ്യുക

*ഡി.സി ജനറേറ്ററിന്റെ ചിത്രം നിരീക്ഷിച്ച് ഭാ‍ഗങ്ങള്‍ ലിസ്റ്റ് ചെയ്യുക

*എ.സി ജനറേറ്ററും ഡി.സി ജനറേറ്ററും താരതമ്യം ചെയ്ത് അവയുടെ സാമ്യങ്ങളും വ്യത്യാസങ്ങളും ലിസ്റ്റ് ചെയ്യുക ?

*എ.സി ജനറേറ്ററിന്റെ ചിത്രത്തില്‍ ബ്രഷുകളെ സ്ലിപ്പ് റിംഗുകളെ തൊടത്തക്ക വിധത്തിലാണ് വെച്ചിരിക്കുന്നത് ? എന്തുകൊണ്ടാണ്

അവയെ നെട്ടും ബോള്‍ട്ടും ഉപയോഗിച്ച് കണക്ട് ചെയ്തുകൂടാ ?

ഉത്തരങ്ങള്‍ ഗ്രൂപ്പ് ലീഡര്‍മാര്‍ ക്ലാസില്‍ അവതരിപ്പിക്കുന്നു . അദ്ധ്യാപകന്‍ ചര്‍ച ക്രോഡീകരിക്കുന്നതിന് നേതൃത്വം നല്‍കുന്നു.

8.രേഖാ ചിത്രം വരക്കുവാന്‍ പഠിക്കുന്നു.

അദ്ധ്യാപകന്‍ ഓരോ ഭാഗത്തിന്റേയും പേര് പറയുന്നു. കുട്ടികള്‍ അവ വരക്കുന്നു.

ഇത് പലവട്ടം പരിശീലിക്കുന്നു


തുടര്‍‌പ്രവര്‍ത്തനങ്ങള്‍ :


1.മൈക്കല്‍ ഫാരഡയെക്കുറിച്ചുള്ള അധിക വിവരങ്ങള്‍ ശേഖരിക്കുക ?

2.സൈക്കിളിന്റെ ഡൈനാമോ , ലൌഡ് സ്പീക്കറിന്റെ ഉള്‍ഭാഗം , ട്രാന്‍സ്‌ഫോമര്‍ , ഡി.ഡി മോട്ടോര്‍ എന്നിവ ശേഖരിക്കുക.

( കേടായതാണ് ഇവിടെ ഉദ്ദേശിക്കുന്നത് . ഇത്തരത്തിലുള്ള കളക്ഷന്‍ ചില കുട്ടികളെങ്കിലും ക്ലാസില്‍ കൊണ്ടുവന്നാല്‍ വളരേ

നന്നായിരിക്കും )

3. എ.സി .ജനറേറ്റര്‍ , ഡി.ഡി.ജനറേറ്റര്‍ , എന്നിവയുടെ രേഖാചിത്രം വരക്കുക

ഡി.സി ജനറേറ്ററിലെ വൈദ്യുതിയുടെ ഗ്രാഫിക് ചിത്രീകരണം , ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതിയുടെ ഗ്രാഫിക് ചിത്രീകരണം എന്നിവ

വരക്കുക

Saturday, July 12, 2008

ഒമ്പതാം ക്ലാസുകാര്‍ക്ക് സ്കോളര്‍ഷിപ്പ്

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പഠനമികവുള്ളവരും സമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പുതിയ സ്കോളരഷിപ്പ് ഏര്‍പ്പെടുത്തി.
ഹയര്‍സെക്കന്‍ഡറി വരെ പഠിക്കുന്നതിനു പ്രതിമാസം 500 രൂപവരെ സ്ക്പോളര്‍ഷിപ്പ് ലഭിക്കും.
സംസ്ഥാനതലത്തില്‍ ഈ വര്‍ഷം 3473 പേര്‍ക്കു ലഭിക്കും.
അര്‍ഹരാ‍യവരെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രതിഭാനിര്‍ണ്ണയപരീക്ഷ ഓഗസ്റ്റ് 17 ന് നടത്തും .
എട്ടാംക്ലാസ് പരീക്ഷയില്‍ ഭാഷേതര വിഷയങ്ങള്‍ക്ക് സി പ്ലസില്‍ കുറയാതെ ലഭിച്ചവരും രക്ഷിതാക്കളുടെ വാര്‍ഷീക വരുമാനം ഒന്നര ലക്ഷത്തില്‍ കൂടാത്താവരുമായ ഒന്‍പതാം ക്ലാസുകാര്‍ക്ക് പങ്കെടുക്കാം .
100 രൂപയുടെ ഡി.ഡി കൂടി അയക്കണം .
ഫോം ജില്ലാ വിദ്യാഭ്യാ‍സ ഓഫീസില്‍ നിന്നോ www.scert.kerala.gov.in ,www.itschool.gov.in എന്ന വെബ്ബ് സൈറ്റുകളിലോ ലഭിക്കും .
സ്ഥാപനമേധാവിയുടെ കത്തുസഹിതം 25 നു മുന്‍പ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പബ്ലിക്ക് ഇന്‍സ്ട്രക്ടര്‍ ( അക്കാദമിക് ) ഡി.പി.ഐ ഓഫീസ് ,ജഗതി തിരുവനന്തപുരം -14 എന്ന വിലാസത്തില്‍ അയക്കണം
( മനോരമ വാര്‍ത്ത )

Tuesday, July 08, 2008

വീട്ടിലിരുന്ന് എന്‍‌ട്രന്‍സിന് തയ്യാറെടുക്കാം

അടുത്ത വര്‍ഷത്തെ മെഡിക്കല്‍ / എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് മാതൃകാ എന്‍‌ട്രന്‍സ് പരീക്ഷകള്‍ വീട്ടിലിരുന്ന് എഴുതാന്‍ അവസരം .
എഴുതുന്ന പരീക്ഷയുടെ മാര്‍ക്കിനൊപ്പം സംസ്ഥാനതലത്തിലെ റാങ്ക് , ഏതു വിഷയങ്ങളിലാണ് മെച്ചപ്പെടേണ്ടത് , പരീക്ഷക്കു ലഭിക്കുന്ന സമയം എങ്ങനെ മികച്ചരീതിയില്‍ വിനിയോഗിക്കാം തുടങ്ങിയ നിര്‍ദ്ദേശങ്ങളും പരീക്ഷക്ക് തയ്യാറെടുക്കാന്‍ ക്വസ്റ്റ്യന്‍ ബാങ്കും ലഭിക്കും .എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഇഷ്ടമുള്ള സമയം തിരിഞ്ഞെടുത്ത് പരീക്ഷ എഴുതാനുള്ള അവസരം ഓണ്‍ലൈനായി ഒരുക്കിയിരിക്കുന്നത് kerala entrance online .com
പരീക്ഷാസമയം പരീക്ഷയില്‍ ഓരോ വിഷയത്തിനുമുള്ള ചോദ്യങ്ങളുടെ അനുപാതം മാര്‍ക്ക് , റിസല്‍ട്ട് ഇക്കാര്യങ്ങളെല്ലാം യഥാര്‍ത്ഥ പരീക്ഷയുടെ മാതൃകയില്‍ അതേ പടി പിന്‍‌തുടരുന്നതാണ് ആഴ്ചതൊറുമുള്ള ഈ ഓണ്‍ലൈന്‍ പരീക്ഷകള്‍ .
എല്ലാ ശനിയാഴ്ചയും രണ്ടുമണിക്കൂര്‍ ഫിസിക്സ് , കെമിസ്ട്രി , പരീക്ഷക്കും ഞായറാഴ്ച ഏതെങ്കിലും രണ്ടുമണിക്കൂര്‍ ബയോളജി അല്ലെങ്കില്‍ മാത്‌സ് പരീക്ഷക്കുമായി വിദ്യാര്‍ത്ഥികള്‍ക്കു തെരഞ്ഞെടുക്കാം .
ഓണ്‍ ലൈനായിതന്നെ ടൈമര്‍ ഉള്ളതിനാല്‍ രണ്ടു മണിക്കൂറിനപ്പുറം ഉത്തരമെഴുതാനാവില്ല .
എല്ലാം കഴിഞ്ഞ് സബ്‌മിറ്റ് ബട്ടനില്‍ അമര്‍ത്തിയാല്‍ പിന്നെ പിറ്റേന്ന് മാര്‍ക്കും റാകും വിശകലനവും എത്തും .
കേരള എന്‍‌ട്രന്‍സ് ഓണ്‍ ലൈനില്‍ ചേരുവാനുള്ള പാസ് വേഡ് അടങ്ങിയ സ്ക്രാച്ച് കാര്‍ഡുകള്‍ കേരളത്തിലെ എല്ലാ മനോരമ ഓഫീസുകളിലും ലഭ്യമാണ് .
ഒരു വര്‍ഷമാണ് കാലാ വധി
വിശദ വിവരങ്ങള്‍ക്ക് ഇവിടെ ഞെക്കുക
ഈ ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ 580 രൂപ വിലയുള്ള സ്ക്രാച്ച് കാര്‍ഡ് വാങ്ങി കേരള എന്‍‌ട്രന്‍സ് ഓണ്‍ലൈന്‍ ഡോട്ട് കോം എന്ന വെബ്ബ് സൈറ്റില്‍ സന്ദര്‍ശിക്കണം ( ഇന്ത്യക്കുള്ളില്‍ മാത്രം ബാധകം )
മെഡിക്കലിനും എഞ്ചിനീയറിംഗിനും വെവ്വേറേ കാര്‍ഡ് ഉപയോഗിക്കണം
ഫോണ്‍ : 98954 88401,
04843228250

Sunday, July 06, 2008

ബഷീര്‍ മാസ്റ്ററിന്റെ പുസ്തകം ( പുസ്തക പരിചയം )

ബോധനശാസ്ത്രത്തെക്കുറിച്ച് അറിവ് അപ് ഡേറ്റ് ചെയ്യേണ്ടത് ഏത് അദ്ധ്യാപകന്റേയും ഒരു കര്‍ത്തവ്യമാണല്ലോ . ആ നിലക്ക് ലൈബ്രറിയില്‍
നിന്നെടുത്ത പുസ്തകമാണ് “ അനുയോജ്യവിദ്യാഭ്യാസം “ . ഇത് എഴുതിയത് കെ.ബഷീര്‍ ആണ്.
കെ.ബഷീര്‍ എന്ന ബഷീര്‍ മാസ്റ്റര്‍ നമുക്കും വിദ്യാര്‍ത്ഥി സമൂഹത്തിനും ഏറെ പരിചിതനാണ് . ഒരു മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നതിനു പുറമെ അദ്ദേഹം വാര്‍ത്തകളില്‍ സ്ഥാനം നേടിയത് ചൂരല്‍ വിദ്യാലയങ്ങളില്‍ നിരോധിച്ച വിദ്യഭ്യാസ ഓഫീസര്‍ എന്ന നിലക്കാണ്.
മലപ്പുറം ജില്ലയില്‍ ഡി.ഡി . ആയിരുന്ന കാലഘട്ടത്തില്‍ അദ്ദേഹം അദ്ധ്യാപകര്‍ക്കായി യോഗ ക്ലാസുകള്‍ നടത്തിയത് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.
ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് കറന്റ് ബുക്സ് ആണ് . വില 60 രൂപയാണ്.
ഗ്രന്ഥകാരനെക്കുറിച്ച് :
മത പണ്ഡിതനായ കെ. ഉമ്മര്‍ മൌലവിയുടേയും മുണ്ടിയാരകത്ത് ഫാത്തിമ ടീച്ചറുടേയും മകനായി 1949 ല്‍ ജനിച്ചു. ഫറൂക്ക് കോളേജ് , ഫറൂക്ക്

ട്രെയിനിംഗ് കോളേജ് , കര്‍ണ്ണാടക സര്‍വ്വകലാശാല കാമ്പസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം .മെറ്റലര്‍ജിക്കല്‍ ഇന്‍സ്പെക്ടറായി വിവിധ നഗരങ്ങളില്‍ ജോലി ചെയ്തു.1975 മുതല്‍ സര്‍ക്കാര്‍ സ്കൂളിലെ ഗണിതാദ്ധ്യാപകന്‍ . 1991 ല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായി പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ നിയമനം . തൃശൂര്‍ , പാലക്കാട് ജില്ലകളില്‍ വിദ്യാഭ്യാസ ഓഫീസറായും മലപ്പുറം ആലപ്പുഴ ജില്ലകളില്‍ വിദ്യാഭ്യാസ ഉപഡയറക്ടറായും

ഡി.പി.ഇ.പിയില്‍ കാസര്‍കോഡ് ,വയനാട് , മലപ്പുറം ജില്ലകളില്‍ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ , അട്ടപ്പാടി പരിസ്ഥിതി പുനസ്ഥാപന പദ്ധതിയില്‍ മാനവശേഷി വികസന ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറായും പ്രവര്‍ത്തിച്ചു. 2004 ല്‍ റിട്ടയര്‍ ചെയ്തു.ശിശു സൌഹൃദ വിദ്യാഭ്യാസ രീതി പരിഷ്കരണം , പ്രോ: ദബോല്‍ക്കറുടെ പ്രകൃതി പരിസ്ഥിതി സംസ്കൃതി എന്ന സൌരോര്‍ജ്ജകൊയ്ത് രീതിയിലുള്ള രാസവള കീടനാശിനി വിമുക്ത കൃഷിരീതി , പ്രകൃതിജീവനം , ശൈലീപരിഷ്കരണത്തിലൂടെയുള്ള ആരോഗ്യപുനസ്ഥാപനം മുതലായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. മലപ്പുറം
വിദ്യാഭ്യാസ ഉപഡയറക്ടറായിരുന്നപ്പോള്‍ ‘ ഉദാത്ത ബോധന തീരം തേടി ‘ എന്ന അദ്ധ്യാപകര്‍ക്കായുള്ള മാനവവിഭവശേഷി വികസന കളരി മെനഞ്ഞു. പരിശീലനം നല്‍കി .
കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിനും സ്കൂളീല്‍ വടി കൊണ്ടുനടക്കാന്‍ നിരോധിച്ചുകൊണ്ടും ഉത്തരവിറക്കി. കുന്തിപ്പുഴയോരത്തുള്ള പുരയിടം മണ്ണിളക്കാത്ത നെല്‍കൃഷിയുടേയും ( 1996 ) മരുന്നും മന്ത്രവാദവുമില്ലാത്ത ആരോഗ്യപ്രസ്ഥാനത്തിന്റേയും (2000 മുതല്‍ ) വേദിയായി .
പ്രകൃതിജീവനസമിതി , ജൈവകര്‍ഷമസമിതി , ഒരേഭൂമി ഒരേജീവന്‍ എന്നീസംഘടനകളില്‍ അംഗമാണ് .
വിലാസം :സുജീവനം ,പയ്യനടം ,മണ്ണാര്‍ക്കാട് കോളേജ് വഴി ,പാലക്കാട് ,
ഫോണ്‍ : 04924 231269
പുസ്തകം തുടങ്ങുന്നതുതന്നെ ഒരു നിരീക്ഷണം എടുത്തു പറഞ്ഞാണ് .........
നിങ്ങള്‍ എപ്പോഴെങ്കിലും ഒരു പ്രൈമറി ക്ലാസിലേയ്ക്ക് പോകുകയും തിരിച്ചുവരികയും ചെയ്യുന്ന കുട്ടികളെ ശ്രദ്ധിച്ചിട്ടുണ്ടോ ? ഉണ്ടെങ്കില്‍ അതീവ രസകരമായ ( അതോ പരിതാപകരമോ ) ഒരു സത്യം ബോധ്യമവും . കുട്ടികള്‍ സ്ക്കൂളിലേക്ക് പോകുന്നത് നടന്നും തിരിച്ചുവരുന്നത് ഓടിയിട്ടുമാണ് . എന്താണീ വ്യത്യാസത്തിന് കാരണം ? പോകുന്നത് ആരാന്റെ അന്യമായ സ്കൂളിലേക്കും വരുന്നത് അവര്‍ക്കിഷ്ടമുള്ള സ്വന്തമായ വീട്ടിലേക്കു മാണെന്നോ എന്തുകൊണ്ടാണ് നമ്മൂടെ കുട്ടികള്‍ സ്കൂള്‍ അവരുടെ സ്വന്തമാണെന്ന് തോന്നാത്തത് ? അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ സ്കൂളിനെ അവതരിപ്പിച്ചുകൂടെ
പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഡോ: ആര്‍.വി.ജി മേനോനാണ് .
ആമുഖം എഴുതിയിരിക്കുന്നത് ഡോ: കെ.കെ.എന്‍ .കുറുപ്പാണ് .

അനുബന്ധം 3 ല്‍ വിദ്യാലയത്തില്‍ വടി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട് .
ഈ ഉത്തരവിന്റെ ചുവടുപിടിച്ചുകൊണ്ടാണ് ഇപ്പോള്‍ ഒറീസ്സ സര്‍ക്കാര്‍ ഒരു ഉത്തരവ് ഇറക്കിയിട്ടുണ്ട് .
(തുടരും....)

Thursday, July 03, 2008

വിമര്‍ശനാത്മക ബോധനശാസ്ത്രത്തിന് ഒരു വ്യാഖ്യാനം കൂടി ?

പ്രകൃതിയില്‍ ഓരോ ജീവിക്കും കഴിക്കാവുന്ന ഭക്ഷ്യവസ്തുക്കള്‍ ഏതെന്ന് അവയ്ക്കറിയാം . അതിന് അവയെ പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യമില്ല .ഒരു

വസ്തു ഭക്ഷ്യവസ്തുവാണോ എന്ന് തീരുമാനിക്കുന്നത് അവയുടെ ജന്മവാസനയാണ് . ( ഇവിടെ സൂചിപ്പിച്ച പ്രകൃതി എന്നത് ഇപ്പോഴത്തെ

അവസ്ഥയില്‍ കാട്ടിലേ കാണുവാന്‍ പറ്റുകയുള്ളു എന്നത് വേറെ കാര്യം )
അതുപോലെ തന്നെയാണ് അറിവിന്റെ കാര്യവും .
നാം നമ്മുടെ മനസ്സിലേയ്ക്ക് സ്വാംശീകരിക്കുന്ന അറിവ് ശരിയാണോ തെറ്റാണോ എന്ന് നാം തിരിച്ചറിയണം .
അതിന് ആദ്യമായി അത്തരമൊരു ശേഷി നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട് .
അതിന് സഹായിക്കുന്ന ബോധനശാസ്ത്രമാണ് വിമര്‍ശനാത്മക ബോധനശാസ്ത്രം.
അതായത് അറിവ് സ്വീകരിക്കുന്നതുവഴി പ്രസ്തുത അറിവിന്റെ വെളിച്ചത്തില്‍ വ്യക്തിയുടെ പെരുമാറ്റത്തിന് അല്ലെങ്കില്‍ വ്യക്തിത്വത്തിന് മാറ്റം

സംഭവിക്കുന്നു എന്നത് ഇത്തരം അദ്ധ്യാപന രീതിയുടെ പ്രത്യേകതയാണ് .
ഇതുകൊണ്ടും കഴിഞ്ഞില്ല ഈ അദ്ധ്യാപനരീതിയുടെ പ്രത്യേകത .
അങ്ങനെ ലഭിച്ച അറിവിന്റെ വെളിച്ചത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അല്ലെങ്കില്‍ വാഴുന്ന അധികാര സ്ഥാനങ്ങളേയും വിശ്വാസങ്ങളേയും

വെല്ലുവിളിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കാന്‍ ശ്രമിക്കുന്നു.
ഇതുവഴി ഒരു സമൂഹ മാറ്റത്തിന് ശ്രമിക്കിക്കുന്നു.
ഇതൊക്കെ വിമര്‍ശനാത്മക ബോധനശാസ്ത്രത്തിന്റെ പൂര്‍ണ്ണ രൂപമാണെങ്കിലും വിദ്യാര്‍ത്ഥികളുടെ ഇടയില്‍ അവതരിപ്പിക്കുമ്പോള്‍ ലഘൂകരണം

നടത്തിയിട്ടുണ്ട് എന്നത് വേറെ കാര്യം .’
അതായത് ഇത് ലഹിരിപിടിച്ച് തെരുവില്‍ ഇറങ്ങേണ്ടി വരീല്ല എന്നര്‍ത്ഥം

ഇതിനൊക്കെ പുറമെ ആദ്യം പറഞ്ഞ കാര്യം ശ്രദ്ധിക്കുക
അറിവ് മനുഷ്യന്റെ മാറ്റുന്നുവെന്ന കാര്യം
എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് കാണാം .
സിഗരറ്റു വലിക്കരുത് / മദ്യപിക്കരുത് എന്ന് രോഗിയോട് പറയുന്ന ഡോക്ടര്‍ രോഗി പോയതിനുശേഷം സിഗരറ്റു വലിക്കുന്ന/ മദ്യപിക്കുന്ന കാര്യം

തന്നെ വലിയ ഉദാഹരണം
ഇത്തരത്തില്‍ ലഭിച്ച അറിവ് വ്യക്തിയെ മാറ്റത്തിന് വിധേയമാക്കാത്ത അവസ്ഥ സമൂഹത്തില്‍ നിന്ന് നിങ്ങള്‍ക്ക് കണ്ടെത്താനാവുമോ ?
ഉണ്ടെങ്കില്‍ ഒന്നു ലിസ്റ്റ് ചെയ്യാമോ

1...................................................................................
2.................................................................................
3.................................................................................
4...............................................................
5............................................................................
ഇങ്ങനെ നാം ലിസ്റ്റ് ചെയ്ത കാര്യങ്ങള്‍ ഒന്നുകൂടി ചര്‍ച്ചക്ക് വിധേയമാക്കി .
(മറ്റുള്ള വരുടെ കുറ്റം കണ്ടെത്താന്‍ നാം മിടുക്കരാണല്ലോ .)
ഇനി അടുത്തതായി ചെയ്യേണ്ടത് , മുന്‍‌പു ചെയ്തതുപോലെ നമ്മുടെ കാര്യത്തിലും ചെയ്യുക എന്നതാണ് .
അതായത് ലഭിച്ച അറിവ് നമ്മുടെ വ്യക്തിത്വത്തെ മാറ്റാത്ത സന്ദര്‍ഭങ്ങള്‍ ലിസ്റ്റ് ചെയ്യുക
1.....................................................................
2.................................................................
3..............................................................
4...........................................................
5...............................................................

ഫ്ലൂറസെന്റ് ട്യൂബ് ലൈറ്റുകള്‍ - സംസ്കരണത്തിന് കര്‍ശന വ്യവസ്ഥ


രസപ്രാധാന്യമുള്ള ലൈറ്റുകളുടെ സംസ്കരണത്തിന് കര്‍ശനവ്യവസ്ഥ

മനോരമ ദിനപ്പത്രത്തിലെ വാര്‍ത്തയില്‍നിന്ന്
തയ്യാറാക്കിയത് : വി. ജയദേവ്

വൈദ്യുത ഉപയോഗത്തില്‍ വന്‍ കുറവുണ്ടാക്കുന്ന ഫ്ലൂറസെന്റ് ബള്‍ബുകളും ട്യൂബ് ലൈറ്റുകളും രസത്തിന്റെ (

മെര്‍ക്കുറിയുടെ ) സാനിദ്ധ്യമൂലം പരിസ്ഥിതിക്ക് ഹാനികരമായതുകൊണ്ട് അത്തരം ബള്‍ബുകളുടെ

ഉപയോഗശേഷമുള്ള സംസ്ക്ജരണത്തിന് കേന്ദ്രസര്‍ക്കാര്‍ കര്‍ശനവ്യവസ്ഥകള്‍ നടപ്പിലാക്കും .
ഫ്ലൂറസെന്റ് ബള്‍ബ് നിര്‍മ്മാണമേഖലയില്‍ രസംകൈകാര്യം ചെയ്യുന്നതു സംബന്ധിച്ചും സുരക്ഷാ

മാനദണ്ഡങ്ങള്‍ ഉണ്ടാക്കും .കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച പ്രത്യേക ദൌത്യ സമിതിയുടെ

ശുപാര്‍ശകള്‍ കണക്കിലെടുത്താണിത് .
ഉപയോഗശൂന്യമായ ബള്‍ബുകളും ട്യൂബുകളും പരിസ്ഥിതിക്കും മനുഷ്യനടക്കമുള്ളവര്‍ക്കും ഹാനികരമാവാത്ത

വിധത്തില്‍ സംസ്കരിക്കാനും മറ്റും സംസ്ഥാനങ്ങള്‍ കുറഞ്ഞ വിലക്ക് ഭൂമി കണ്ടെത്തി നല്‍കണമെന്ന് സമിതി

ശുപാര്‍ശ ചെയ്തു.
ഫ്ലൂറസെന്റ് ബള്‍ബ് നിര്‍മ്മാണമേഖലയില്‍ രസം കൈകാര്യം ചെയ്യുന്നതിന് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട് . ഇവ നടപ്പിലാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഉപയോഗം കഴിഞ്ഞ ബള്‍ബുകള്‍ ശേഖരിക്കല്‍ , മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകല്‍ പുനരുപയോഗം ,

സംസ്കരണം തുടങ്ങിയവ കൈകാര്യം ചെയ്യുന്ന ഏത് ഘട്ടത്തിലായാലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം .
ഇതിനായി ഭാവിയില്‍ പരിസ്ഥിതി സംരക്ഷണനിയമത്തിന്റെ പരിധിയില്‍ പുതിയ ചട്ടങ്ങള്‍ ഉണ്ടാക്കണമെന്ന്

സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട് . മെച്ചപ്പെട്ട ശാസ്ത്രീയ സംസ്കരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക

സഹായങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നതിന് പണം കണ്ടെത്താന്‍ ഇത്തരം ബള്‍ബുകള്‍ക്കുമേല്‍ പ്രത്യേക

നികുതി ഏര്‍പ്പെടുത്തണമെന്നതാണ് സമിതിയുടെ മറ്റൊരു ശുപാര്‍ശ .
ഇത് ബള്‍ബുകളുടെ വിലയില്‍ നേരിയ മാറ്റം ഉണ്ടാക്കുമെങ്കിലും ലാഭിക്കപ്പെടുന്ന വൈദ്യുതിയുടെ അളവുമായി

താരതമ്യപ്പെടുത്തിയാല്‍ വര്‍ദ്ധന തുച്ഛമായിരിക്കും . പുനരുപയോഗ സംസ്കരണമേഖലക്ക് സര്‍ക്കാര്‍

ആനുകൂല്യങ്ങളും ഇളവുകളും അനുവദിക്കണം . പരിസ്ഥിതിക്ക് ഹാനികരമായ മറ്റു മാലിന്യങ്ങളുടെ കാര്യത്തില്‍

നല്‍കുന്ന ഇളവുകളും മറ്റു സഹായവും പരിഗണിക്കണം . പുനര്‍സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍

ബാങ്കുകളും മറ്റ് ധനസഹായ സ്ഥാപനങ്ങളും സഹായിക്കണം .
ഫ്ലൂറസെന്റ് ബല്‍ബുകളില്‍ രസത്തിന്റെ അളവുനിയന്ത്രിക്കുന്നതിനും കര്‍ശനമായ മാനദണ്ഡങ്ങള്‍

നിശ്ചയിക്കണമെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സിനോട് ആവശ്യപ്പെട്ടു.
ഈ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടണമെന്ന് ഉറപ്പാക്കണം.ഉപയോഗം കഴിഞ്ഞവ ശേഖരിക്കുകയും

കൈകാര്യം ചെയ്യുകയും ചെയ്യുന്ന അസംഘടിത മേഖലയുടെ പങ്കും പരിഗണിക്കപ്പെടണം .
രാജ്യത്ത് സാധാരണ ബള്‍ബുകള്‍ക്കു പകരം പൂര്‍ണ്ണമായി ഫ്ലൂറസെന്റ് ബള്‍ബുകളുന്‍ ട്യുബുലൈറ്റുകളും

ഉപയോഗിച്ചാല്‍ പ്രതിവര്‍ഷം 12,000 മെഗാവാട്ട് വരെ വൈദ്യുതി ലാഭിക്കാനാവുമെന്നാണ് കണക്ക് .
എന്നാല്‍ ഫ്ലൂറസെന്റ് ബള്‍ബ് മേഖലയില്‍ ( കോമ്പാക്ട് ഫ്ലൂറസെന്റ് ബള്‍ബുകള്‍ , ഫ്ലൂറസെന്റ് ട്യൂബ് ലൈറ്റുകള്‍ ,

മെര്‍ക്കുറി/ സോഡിയം വേപ്പര്‍ ബള്‍ബുകള്‍ തുടങ്ങിയവ ) രസത്തിന്റെ ഉപയോഗം വളരേ കൂടുതലാണെന്നതു

പരിസ്ഥിതിക്കു ഹാനികരമാണെന്നു ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
പ്രതിവര്‍ഷം ഏഴര ടണ്‍ വരെ രസമാണു ബള്‍ബുനിര്‍മ്മാണമേഖലയില്‍ മാത്രം ഉപയോഗിക്കപ്പെടുന്നത് .
ഒരു ട്യൂബുലൈറ്റില്‍ ( F.T.L ) 30 mg കോമ്പാക്ട് ഫ്ലൂറസെന്റ് ബള്‍ബില്‍ ( C.F.L ) അഞ്ചു മില്ലീഗ്രാമും രസം

ഉപയോഗിക്കുന്നുണ്ട് .
അശ്രദ്ധയോടെയുള്ള കൈകാര്യം ചെയ്യല്‍ ഗുരുതരമായ വിപത്താണ് ഉണ്ടാക്കുന്നത് . C.F.L ഉപയോഗത്തില്‍

അമ്പതുശതമാനത്തിന്റേയും F.T.L ഉപയോഗത്തില്‍ പത്ത് ശതമനത്തിന്റേയും വളര്‍ച്ച നിരക്കാണ്

രേഖപ്പെടുത്തിയിരിക്കുന്നത് .
അടുത്ത വര്‍ഷങ്ങളില്‍ 20 മുതല്‍ 30 ശതമാനം വരെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതും . ചൈനയില്‍ നിന്നും മറ്റും

വന്‍‌തോതില്‍ ഇവ ഇറക്കുമതി ചെയ്യുന്നുണ്ട് . രാജ്യാന്തര തലത്തില്‍ തന്നെ സാധാരണ ബള്‍ബുകള്‍

ഉപയോഗത്തില്‍ നിന്നു പുറത്തായി കഴിഞ്ഞു.
ബാറ്ററി നിര്‍മ്മാണ രംഗമാണ് വന്‍‌തോതില്‍ രസം ഉപയോഗിക്കുന്ന മറ്റൊരു മേഖല .

വാല്‍ക്കഷണം:
വിമര്‍ശനാത്മക ബോധനരീതിയിലുള്ള അദ്ധ്യാപന പരിശീലനത്തിലെ ട്രെയിനിംഗ് മാനുവല്‍

പ്രസിദ്ധീകറിച്ചപ്പോള്‍ ഫ്ലൂറസെന്റ് ട്യൂബിനെ സംബന്ധിച്ച പ്രശ്നം അവതിരിപ്പിച്ചിരുന്നതാണ്
C.F.L “ മറ്റൊരു പ്ലാസ്റ്റിക്കാകുമോ എന്ന കാര്യവും അതില്‍ സൂചിപ്പിച്ചിരുന്നു”