1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Showing posts with label ഹാസ്യം. Show all posts
Showing posts with label ഹാസ്യം. Show all posts

Saturday, March 13, 2010

കാക്കയും ഹിന്ദിയും തമ്മിലുള്ള ബന്ധമെന്ത് ? (ഫലിതം)

ഹിന്ദി ടീച്ചറെ പേടിയില്ലാത്ത

ഒറ്റൊരു കുട്ടിയും സ്ക്കൂളിലില്ലെത്രെ!

ചോദിക്കുന്നു, ചോദ്യങ്ങള്‍ നിത്യവും

കിട്ടിയില്ലെങ്കിലോ ചൂരല്‍‌ക്കഷായവും

ശ്രദ്ധയില്ലാത്ത കുട്ടികള്‍ക്കായിട്ട്

കിട്ടും അടികള്‍ ശ്രദ്ധവെക്കാനായി


* * * * *** *** *** *** *** *** *** ** **


അന്നൊരു നാളില്‍ അഞ്ചാം പിരീഡിലായ്

നില്‍ക്കുന്നു ,ടീച്ചര്‍ കുട്ടന്റെ ക്ലാസിലായ്

ഹിന്ദി ഭാഷതന്‍ വ്യാകരണ്‍ തന്നെ

ഏറെ വിശദമായി ക്ലാസ്സെടുക്കുന്നതും

ഉച്ചയൂണിന്റെ അളവ് വര്‍ദ്ധിച്ചതാം

‘വ്യാകരണ്‍’ , കുട്ടന്റെ തലയില്‍ കേറീല്യ

തൊട്ടരികത്തെ ജനലില്‍ക്കൂടി

അന്നേരം കുട്ടന്‍ പുറത്തേക്കു നോക്കി

ക്ലാസിന്നരികിലെ മാവിന്റെ കൊമ്പിന്മേല്‍

കറുമ്പിക്കാക്ക തൂവല്‍ മിനുക്കുന്നു

മിക്ക ദിവസവും ഉച്ചക്ക് കുട്ടന്‍

കറുമ്പി ക്കാക്കയ്ക്ക് ചോറു കോടുക്കൂലോ

ആ,സ്നേഹ,മോര്‍ത്തീ,ട്ടാകാം കാക്ക

കുട്ടന്നു നേരെ കണ്ണുകള്‍ ചിമ്മീത്

കാക്കതന്‍ സ്നേഹ പ്രകടനം കണ്ടപ്പോ

കുട്ടന്റെ യുള്ള് ആ‍മോദം പൂണ്ടല്ലോ


** *** ** *** **** **** *** *** **** ****


ടീച്ചര്‍ തന്‍ ‘സ്റ്റാന്‍ഡ് അപ് ‘ കേട്ടീട്ടല്ലയൊ

കുട്ടന്‍ പെട്ടെന്ന് ഞെട്ടിയെണീറ്റത്

ബോര്‍ഡില്‍ , ‘പൂരണ’മെന്നൊരു ചോദ്യവുമിട്ട്

ആക്രോശിക്കുന്നു കുട്ടനു നേരെ

‘കാ’യോ , ‘കീ’യോ ,’കേ’യൊ, ‘കോ’യൊ

ഏതെന്നെറിയാതെ കുട്ടന്‍ വിഷമിച്ചു

അന്നേരം മാവിന്റെ കൊമ്പിലിരുന്ന്

കറുമ്പി ക്കാക്ക കരഞ്ഞൂ ,”കാ,കാ”

അതുകേട്ട കുട്ടന് ധൈര്യം വന്നു

‘കാ’യെന്നു വെച്ചുള്ള ഉത്തരം വന്നു.

അത്ഭുതം ,അത്ഭുതം , ‘കാ’യെന്നു വെച്ചുള്ള

കുട്ടന്റെ ഉത്തരം ശരിയാണത്രെ!

ടീച്ചറിന്‍ രൌദ്രമാം മുഖവും പോയല്ലോ

‘‘സിറ്റ് ഡൌണ്‍’ ചൊല്ലീട്ട് ‘’ ടീച്ചര്‍ തിരിഞ്ഞല്ലോ

അന്നേരം കുട്ടന്‍ സീറ്റിലിരുന്ന്

ടീച്ചര്‍ തന്‍ ചൂരല്‍ മേനിയില്‍ തട്ടാതെ

രക്ഷിച്ച കാക്കയെ നോക്കിക്കൊണ്ട്

കണ്ണുകള്‍ മെല്ലെ ചിമ്മിക്കാട്ടി.

Sunday, May 11, 2008

വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പുതിയ സേവിംസ് ബാങ്ക് അക്കൌണ്ട് !! ( ഹാസ്യം )

ടീച്ചേഴ്സ് മീറ്റിംഗ് കഴിഞ്ഞപ്പോള്‍ ഗോപാലന്‍ മാഷ് രോഷാകുലനായിരുന്നു.

പത്തുമുപ്പതുകൊല്ലം സര്‍വ്വീസുള്ള തന്റെ അഭിപ്രായങ്ങള്‍ക്ക് ഇന്നലെ വന്നവര്‍ വെലവെക്കുന്നില്ല പോലും....

ഹേഡ്‌മാസ്റ്ററാണെങ്കിലോ ഈ ചെറുപ്പക്കാരായ അദ്ധ്യാപകരുടെ കൂടെയും .

ഇവറ്റകള്‍ക്കാണെങ്കിലോ എന്തു താന്‍ പറഞ്ഞാലും കളിയും ചിരിയും ...

കാര്യമേത് , കളിയേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വക..

അപ്പോഴേക്കും ഇന്റര്‍വെല്‍ കഴിഞ്ഞ് ക്ലാസ് കൂടാനുള്ള മണി അടിച്ചിരുന്നു.

കുട്ടികളെല്ലാവരും ക്ലാസില്‍ കയറി .

മാഷിന് ആറാം ക്ലാസ് ബി യില്‍ സാമൂഹ്യം ആയിരുന്നു ക്ലാസ് .

മാഷ് ക്ലാസിലെത്തി..

മാഷിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു...

മീറ്റിംഗ് കഴിഞ്ഞീട്ട് കഷ്ടിച്ച് അഞ്ചുമിനിട്ടേ ആകുന്നുള്ളൂ..

അതുകൊണ്ടുതന്നെ മാഷിന്റെ ഉള്ളം പുകയുകയാണ് ..

കുട്ടികള്‍ ‘നമസ്തെ ‘ പറഞ്ഞു.

മാഷ് തിരിച്ച് അഭിവാദ്യം ചെയ്യാന്‍ മിനക്കെടാതെ ‘സിറ്റ് ഡൌണ്‍ ‘ പറഞ്ഞു.


മാഷ് കുട്ടികളെ നോക്കി .

അവര്‍ താല്പര്യമില്ലാത്തെ മട്ടിലിരിക്കുന്നു.

ഇതുകണ്ട മാഷിന്റെ കോപം ആളിക്കത്തി.

ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല ....

മാഷ് സാമൂഹ്യത്തിലെ ചില ചോദ്യങ്ങള്‍ ചോദിച്ചു.

ചോദ്യങ്ങള്‍ ഓരോരുത്തരോടായി ചോദിച്ചു..

എന്ത് ?

ആരും ഉത്തരം പറയുന്നില്ല എന്നോ..

ഇവറ്റകളോക്കെ എന്തിനാ ക്ലാസില്‍ വരുന്നേ ..

മാഷിന്റെ കോപം ഇരട്ടിച്ചു.

മേശപ്പുറത്ത് ചൂരല്‍ ഇരിക്കുന്നത് മാഷ് കണ്ടു.

നല്ല മിനുസമുള്ള - വണ്ണത്തിലുള്ള - ചൂരല്‍

മാഷ് അതിനെ കയ്യിലെടുത്തു.

ഓരോരുത്തര്‍ക്കായി നന്നാലേശെ കൊടുത്തു.

മാഷിന് മീറ്റിംഗ് കഴിഞ്ഞപ്പോഴത്തെ ‘ അസ്വസ്ഥത’ ഒന്നു മാറിക്കിട്ടിയതായി തോന്നി.

കുട്ടികള്‍ പേടിച്ചരണ്ട് എണീറ്റുനില്‍ക്കുന്നു.

പലരുടെയും കണ്ണില്‍ നിന്ന് വെള്ളം വരുന്നുമുണ്ട്

ക്ലാസിലെ മിടുക്കരായ പിള്ളേര്‍ പോലും പഠിക്കാതെ വന്നിരിക്കുന്നു.

അതാണ് മാഷിനെ ചൊടിപ്പിച്ച മറ്റൊരു കാര്യം

ഇനി , അടി മാത്രം മതിയോ...

ഓ , ശരിയാണല്ലോ..

ഒരു ഇമ്പോസിഷന്‍ കൂടി ആയിക്കോട്ടെ..

പത്തോ , അമ്പതോ വേണ്ട...

ശരി , അമ്പതുതന്നെ ആയിക്കോട്ടെ

“നാളെ വരുമ്പോള്‍ ഞാന്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം അമ്പതു പ്രാവശ്യം എല്ലാവരും എഴുതിക്കൊണ്ടുവരിക” ഗോപാലന്‍ മാഷ് കുട്ടികള്‍

എല്ലാവരും കേള്‍ക്കാന്‍ പറഞ്ഞു.

അപ്പോള്‍ നടുവിലെ - ആണ്‍പിള്ളേരുടെ ബഞ്ചില്‍-- ഒരു പിറുപിറുക്കല്‍.......

എന്തടാ അവിടെ ...” മാഷ് അലറി.

“ ഇതിന്റെ ഉത്തരം ഞങ്ങള്‍ക്ക് അറിയില്ല മാഷേ , ഇത് മാഷ് പഠിപ്പിക്കാത്ത പാഠമാ”
പിന്‍‌ബെഞ്ചില്‍ നിന്ന് ഏതോ ഒരു കുസൃതിക്കുട്ടന്‍ വിളിച്ചു പറഞ്ഞു.

“ എന്ത് ? ഞാന്‍ പഠിപ്പിച്ചില്ലെന്നോ ?” മാഷ് വീണ്ടും രോഷാകുലനായി
മാഷ് ക്ലാസില്‍ എല്ലാവരേയും നോക്കി.

പിന്നെ, ക്ലാസിലെ മിടുക്കിയായ മിനിയോടായി ചോദ്യം

“ ഈ പാഠം ഞാന്‍ ക്ലാസിലെടുത്തില്ലേ”

മിനി പരുങ്ങി നിന്നു.

തന്റെ അച്ഛനെ പഠിപ്പിച്ചീട്ടുള്ള മാഷാണ്...
എങ്കിലും.........
സത്യം പറഞ്ഞില്ലെങ്കില്‍... ക്ലാസുവിട്ടാല്‍ ... പിള്ളേരുടെ വകകിട്ടും ..

സത്യം പറഞ്ഞാല്‍ ... മാഷ് .... എന്തുവേണമെങ്കിലും ....ചെയ്യും ?

മാഷിന്റെ മേശയില്‍ ഇപ്പോഴും ചൂര്‍ല്‍ ഇരിപ്പുണ്ട്..

മിനിയുടെ വായില്‍നിന്ന് ശബ്ദം പുറത്തേക്കുവരുന്നില്ല

“ പറയാനാ പറഞ്ഞേ “ മാഷ് വീണ്ടും അലറി

“ ഈ പാഠം പഠിപ്പിച്ചിട്ടില്ല മാഷേ “ , പെട്ടെന്ന് മിനി പേടിച്ചുവിറച്ചുകൊണ്ടു പറഞ്ഞു.

മാഷ് ഇടിവെട്ടേറ്റപോലെയായി!!

പെട്ടെന്ന് മാഷിനോര്‍മ്മവന്നു

പിള്ളേര്‍ പറഞ്ഞത് ശരിയാ

‘ആറ് എ’ ക്ലാസിലാണ് താന്‍ ഈ പാഠം എടുത്തീ‍ട്ടുള്ളത് ; ഈ ക്ലാസില്‍ എടുത്തീട്ടില്ല .

ആ നശിച്ച മീറ്റിംഗ് വരുത്തിവെച്ച വിന

എല്ലാ കുട്ടികളുടേയും കണ്ണ് തന്റെ മുഖത്തേക്കാണ് .

തല്‍ക്കാലം ഒരാശ്വാസത്തിന് മാഷ് “സിറ്റ് ഡൌണ്‍ “ പറഞ്ഞു.

ഇനി എന്താ ചെയ്യാ ?

ഇതെങ്ങാനും‘ മറ്റവവന്മാര്‍‘ അറിഞ്ഞാല്‍ ..

ഹെഡ്‌മാഷും അവരുടെ കൂടെയല്ലേ ..

അപ്പോള്‍ ഇതിനെ ചൊല്ലി വീണ്ടും ഒരു ടീച്ചേഴ്‌സ് മീറ്റിംഗ് വിളിക്കും.

അവിടെവെച്ച് തന്നെ ഇട്ട് എല്ലാവരും -വറക്കും - പൊരിക്കും .

ഈശ്വരാ‍..

എന്താ ചെയ്യാ..

ഇനി, അതല്ല പി.ടി.എ എങ്ങാനും അറിഞ്ഞാല്‍ ...

അദ്ധ്യാപക രക്ഷാകര്‍തൃസംഘടനക്കൊക്കെ ഇപ്പോ വല്ല്യ നെലെം വെലെം അല്ലേ

അത് അതിലും വലിയ തൊന്തരവ് ....

സ്കൂള്‍ മതിലില്‍ പോസ്റ്റര്‍ , നോട്ടീസ് ..

‘ആലോചിക്കാനും കൂടി വയ്യ..

അപ്പോള്‍ മാഷിന് ഒരു ബുദ്ധി തോന്നി

ഒള്ള കാര്യം കുട്ടികളോട് തന്നെ പറയ്യാ..

അല്പം താന്നാലും എന്താ...

താന്‍ പഠിപ്പിക്കണ കുട്ട്യോളല്ലേ

അല്ലേങ്കിലും സ്നേഹിക്കണോരെ മുന്നില് അല്പം താന്നൂ നെച്ചാ അതൊരു കൊറച്ചിലല്ലല്ലോ..

മാഷ് പറഞ്ഞു.

ഇപ്പോ , ഇനി എന്താ ചെയ്യാ...

മാഷ് വിനീതനായി...

മാഷിന്റെ മുഖത്ത് ദൈന്യത വിരിഞ്ഞു..

ഇനി , ഇമ്പോസിഷന്‍ വേണ്ടെന്നുവെക്കാം .

അല്ല , വേണ്ട എന്ന് ഉറപ്പ് ..

പക്ഷെ , തന്ന അടി എങ്ങനെ തിരിച്ചെടുക്കും.

മാഷിനെ തിരിച്ചൂതല്ലിയാല്‍ ..

കുട്ടികള്‍ മാഷിനെ അടിക്കുകയോ ..

എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഇങ്ങനെ ഒരു കഥ!!

“ ഇനി നിങ്ങള്‍ പറയ്യാ , ഞാന്‍ എന്താ വേണ്ടേ “

അപ്പോള്‍ പിന്‍ബെഞ്ചിലെ കുസൃതിക്കുട്ടന്‍ എണീറ്റുനിന്നു.

മാഷ് കുസൃതിക്കുട്ടനെ നോക്കി.

ക്ലാസില്‍ കച്ചവടം നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ബ്ലാക്കില്‍ -മുയല്‍ ,പ്രാവ്, സ്വര്‍ണ്ണ മത്സ്യം , സി.ഡികള്‍ - എന്നിവ ഇപ്പോഴും ഇവന്‍

കടയിലേതിനേക്കാല്‍ പത്തുശതമാനം കുറവില്‍ കച്ചവടം ചെയ്യുന്നുണ്ടെന്നാണ് മാഷിനു കിട്ടിയിട്ടുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് .

പക്ഷെ, തെളിവില്ലാത്തതിനാല്‍ , കുസൃതിക്കുട്ടനെ ശിക്ഷിക്കാന്‍ അവസരം മാഷിന് കിട്ടിയിട്ടില്ല.

കച്ചവടത്തില്‍ ലാഭം ഉള്ളതിനാല്‍ കുസൃതിക്കുട്ടന്റെ ‘കസ്റ്റമേഴ്സ്., ആരും തന്നെ ഇതുവരേക്കും ഒരു പരാതിയും പറഞ്ഞിട്ടില്ല.

( അല്ലേങ്കിലും ഏതെങ്കിലും കുഴല്‍പ്പണ ഉപഭോക്താക്കള്‍ ഉപഭോക്തൃകോടതിയില്‍ പോയിയീട്ടുണ്ടോ)

മാഷ് കുസൃതിക്കുട്ടനെ പറഞ്ഞോ എന്ന മട്ടില്‍ പ്രോത്സാഹിപ്പിച്ചു.

അപ്പോള്‍ കുസൃതിക്കുട്ടന്‍ പറഞ്ഞു.

മാഷ് ഒരു ‘ബാങ്ക് ‘ തുടങ്ങിയാല്‍ മതി .

അതായത് “ അടി ബാങ്ക് “

ഓരോരുത്തരുടേയും പേരില്‍ അക്കൌണ്ട് ഇപ്പോ തുടങ്ങി എന്നു വിചാരിക്കുക .

അതായത് , ഇപ്പോ ഓരോരുത്തരുടേയും പേരില്‍ ‘നാല് ‘ അടി ബാങ്കിലുണ്ട്.

ഇനി ഇതുപോലെ ശിക്ഷിക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍ ഈ നാല് അടിയില്‍ നിന്ന് കുറച്ചാല്‍ മതി. അപ്പോ ആ സമയത്ത് മാഷ് കുട്ടികളെ

അടിക്കേണ്ട.

മാഷ് കുട്ടികളെ നോക്കി
“ ഉഗ്രന്‍ ഐഡിയ ‘ എന്ന മട്ടിലാണ് കുട്ടികളിരിപ്പ് ..

മാഷിന് തനിക്കു കിട്ടിയത് കച്ചിത്തുരുമ്പല്ല , അസ്സല്‍ ഉരുക്കു കയറാ കിട്ടിയത് എന്നു മനസ്സിലായി.

പിന്നെ , താമസിച്ചില്ല.

“ എന്നാല്‍ ഈ പിരീഡുമുതല്‍ കുസൃതിക്കുട്ടന്‍ പറഞ്ഞരീതിയിലുള്ള ‘അടി ബാങ്ക് ‘ തുടങ്ങിയിരിക്കുന്നതായി ഞാന്‍ പ്രഖ്യാപിക്കുന്നു”

ക്ലാസില്‍ കരഘോഷം സുനാമി കണക്കെ

അങ്ങനെ ആദ്യമായി ഒരു അടി ബാങ്ക് നിലവില്‍ വന്നു.


വാല്‍ക്കഷണം

അദ്ധ്യാപകര്‍ക്ക് നോട്ട്‌സ് ഓഫ് ലെസന്‍ വേണമെന്നാണ് നിയമം; എങ്കിലും പലരും അത് കണക്കിലെടുക്കാറില്ല.

ചിലരാണെങ്കിലോ ക്ലാസ്സെടുത്തുകഴിഞ്ഞീട്ടായിരിക്കും ടീച്ചിഗ് നോട്ട് എഴുതുക.

ടീച്ചിംഗ് നോട്ട് ഉണ്ടെങ്കില്‍ താന്‍ ഇന്ന ക്ലാസില്‍ ഇന്നത് എടുത്തു എന്നും മറ്റുമുള്ള വിവരങ്ങള്‍ ആ പുസ്തകത്തില്‍ ഉണ്ടായിരിക്കും.

ഈ സാങ്കല്പിക കഥ അദ്ധ്യാപന പരിശീലന ക്ലാസില്‍ പറയാരുള്ളതാണ് .

ഇതിലെ കഥാ പാത്രങ്ങള്‍ സാംങ്കല്പികമാണ്.

അദ്ധ്യാപകര്‍ പഠിപ്പിക്കുന്നതിന് ആരോഗ്യകരമായ മാനസീക അന്തരീക്ഷം പ്രദാനം ചെയ്യണമെന്നുകൂടി ഇവിടെ വരികള്‍ക്കിടയിലൂടെ

പറയുന്നു.

മാത്രമല്ല , എന്തിനാണ് ഇം‌മ്പോസിഷന്‍ കൊടുക്കുന്നത് .?

കൈ വിരലുകളിലെ മാം‌സപേശികളുടെ വ്യായാമത്തിനാണൊ ?

അമ്പതും നൂറും ഇമ്പോസിഷന്‍ കൊടുക്കുന്നത് ശരിയാണോ?

Saturday, May 10, 2008

അരണ കടിച്ചാല്‍ ഉടനെ മരണം !!

ദേവകി ടീച്ചര്‍ ഏഴാം ക്ലാസ് ബി യില്‍ എത്തി.

പിള്ളേര്‍ എണിറ്റ് നമസ്തേ പറഞ്ഞു ; ചിലര്‍ എണീക്കാതെയും എന്തോ ചെയ്തു.

എങ്കിലും ടീച്ചര്‍ അതു കാര്യമാക്കിയില്ല.

ടീച്ചര്‍ പുസ്തകം തുറന്നു .

“ കഴിഞ്ഞ ക്ലാസില്‍ എവിടം വരെയാ എടുത്തു നിര്‍ത്ത്യേ“

“ പാഠം പത്ത് കഴിഞ്ഞൂ ടീച്ചറേ “ മണ്‍സൂര്‍ വിളിച്ചു പറഞ്ഞു.

“ ഏയ് കഴിഞ്ഞില്ല , അവന്‍ വെറുതെ പറയ്യാ “

“ അത് ട്യൂഷന്‍ ക്ലാസിലാ കഴിഞ്ഞത് “

“ നീയ്യ് കഴിഞ്ഞത് ശ്രദ്ധിക്കാത്തോണ്ടാ”

- ഇങ്ങനെയുള്ള കോലാഹലം ക്ലാസില്‍ നടന്നു.

“ ഒരാള്‍ക്കും ഒരോര്‍മ്മയും ഇല്ല - ഞാന്‍ ഒരാഴ്ച ലീവ് കഴിഞ്ഞ് വന്നപ്പോഴുള്ള അവസ്ഥ നോക്കണേ. പുസ്തകമാണെങ്കിലോ ഇക്കൊല്ലം മാറീതും ‘’ ടീച്ചര്‍ സ്വയം പിറുപിറുത്തു.

അതിനിടെ ഭൂരിപക്ഷം നോക്കാമെന്നായി ടീച്ചര്‍

അതിനുവേണ്ടി കൈ പൊന്തിക്കാന്‍ പറഞ്ഞു.

“ കഴിഞ്ഞില്ലാ എന്ന് ഉറപ്പുള്ളവര്‍ കൈ പൊന്തിക്ക് “

കൈകള്‍ ഉയര്‍ന്നു ( ചിലര്‍ രണ്ടു കൈയ്യും പൊക്കി )

ടീച്ചര്‍ എണ്ണി - ഭൂരിപക്ഷം കഴിഞ്ഞീട്ടില്ല എന്നാണ് .

പിന്നെ , എന്തോ ഓര്‍ത്തീട്ടെന്നവണ്ണം ടീച്ചര്‍ ക്ലാസിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയായ മധുവിന്റെ അടുത്തു വന്നു . അവനോട് ചോദിച്ചു.


പാഠം കഴിഞ്ഞു വെന്നു അതിനു തെളിവായി ചോദ്യോത്തരങ്ങള്‍ അടങ്ങുന്ന നോട്ട് അവന്‍ ടീച്ചര്‍ക്ക് കാണിച്ചു കൊടുത്തു.

പിന്നെ ടീച്ചര്‍ വേറെ ഒന്നിന്നും നിന്നില്ല .

“ എല്ലാവരും പുസ്തകം എടുക്ക് “

“ പാഠം പതിനൊന്ന് എടുക്ക് “

“ പാഠം പതിനൊന്ന് - അരണ “ ടീച്ചര്‍ വായിച്ചു.

ഒരു വരി പുസ്തകത്തില്‍ നോക്കി വായിക്കുകയും പിന്നീട് ആ വരിയെക്കുറിച്ച് തിരിച്ചും മറിച്ചും വിശദീകരണവുമായി ക്ലാസ് മുന്നേറി.

അങ്ങനെ ആ പേജിലെ അവസാനത്തെ വരിയിലെത്തി.

“ അരണ കടിച്ചാല്‍ ഉടനെ മരണം ‘’ ടീച്ചര്‍ ആ വരി ഭീതിയുടെ സ്വരത്തില്‍ അവതരിപ്പിച്ചു.

ക്ലാസ് നിശ്ശബ്ദമായി

ടീച്ചര്‍ വിശദീകരണം നല്‍കി

“ കുട്ടികളെ നിങ്ങളുടെ മുറ്റത്തും പറമ്പിലുമൊക്കെ ‘അരണ’യെ കാണാറില്ലേ . സൂക്ഷിക്കണം . അത് കടിച്ചാല്‍ ഉടനെ മരിക്കും . ഇനി മുതല്‍

അരണയെ കാ‍ണുമ്പോള്‍ സൂക്ഷിക്കുക . അതെങ്ങാനും കടിച്ചാല്‍ ............... “

ടീച്ചര്‍ക്കു മുഴുവനാക്കാന്‍ പടിയില്ല . അപ്പോഴേക്കും ആ പിരീഡ് അവസാനിക്കുന്ന ബെല്‍ അടിച്ചു.

**** **** ***** **** ****

പിറ്റേദിവസം പ്രസ്തുത ക്ലാസില്‍ ടീച്ചറെത്തി.

പതിവുപോലെ ...........

എവിടെയാ നിറുത്തിയതെന്ന് ചോദിച്ചു.

“ അരണ കടിച്ചാല്‍ ഉടനെ മരിക്കും” കുട്ടികള്‍ പറഞ്ഞു.

ടീച്ചര്‍ ആ പേജ് എടുത്തു.

കഴിഞ്ഞ ക്ലാസില്‍ അവസാനിപ്പിച്ചു നിറുത്തിയ ഭീതിജനകമായ പ്രസ്താവന - “ അരണ കടിച്ചാല്‍ ഉടനെ മരണം“ - വീണ്ടും ആവര്‍ത്തിച്ചു.

പിന്നെ ഒന്നു കൂടി വിശദീകരിച്ചു
പിന്നെ , പേജ് മറച്ചു, ടീച്ചര്‍ ഉറക്കെ വായിച്ചു.

അപ്പോള്‍ ആദ്യവരി തന്നെ ടീച്ചറുടെ ഉന്മേഷം തകര്‍ത്തു.

“ .....എന്നൊരു തെറ്റിദ്ധാരണ നിലവിലുണ്ട് . എന്നാല്‍ അത് ശരിയല്ല.” എന്നതായിരുന്നു ആ പേജിലെ ആദ്യ വരി

....................

.....................

.....................

വാല്‍ക്കഷണം

ഇത് സംഭവകഥയല്ല . അതുകൊണ്ടുതന്നെ ഇതില്‍ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങള്‍ സാംങ്കല്പികമാണ് . അവര്‍ക്ക് ജീവിച്ചിരിക്കുന്നവരോ ,

മരിച്ചുപോയവരോ ആയി സാമ്യം തോന്നിയാല്‍ അത് യാദൃശ്ചികം മാത്രം . അദ്ധ്യാപക പരിശീലന വേളയില്‍,ക്ലാസിലേക്ക് തയ്യാറെടുപ്പിലാതെ

പോകുന്ന അദ്ധ്യാപകരെക്കുറിച്ച് പറയുമ്പോള്‍ ഈ കഥ ആവര്‍ത്തിക്കാറുണ്ട്.

Wednesday, April 30, 2008

ഒരു കവര്‍ച്ചയുടെ കഥ .

ഞാന്‍ താമസിച്ചിരുന്ന സ്ഥലത്ത് ധാരാളം ഗള്‍ഫ് കാരുണ്ട് .

ഞങ്ങളും ഒരു ഗള്‍ഫ് പാര്‍ട്ടിയാണ് .

ഞങ്ങളുടെ നാട്ടില്‍ ഈയ്യിടെയായി കളവ് പെരുകി വരുന്നു.

പല വീടുകളിലും വസ്തുക്കള്‍ കളവു പോകുന്നു.

ഇതിനെപ്പറ്റി പോലീസില്‍ പരാതി കൊടുത്തു നോക്കി.

തമാശക്കാരനായ പോലീസ് ഓഫീസര്‍ പരാതി സ്വീകരിച്ചുകൊണ്ടുതന്നെ പറഞ്ഞു

“ഇതുകൊണ്ടൊന്നും ഒരു ഫലവുമില്ലാ”



അങ്ങനെ ആ ഒരു ദിവസം വന്നു

അന്ന് , ഞാനൊഴിച്ച് ബാക്കിയുള്ള എല്ലാ കുടുംബാംഗങ്ങളും വളരെ അകലെയുള്ള ഒരു ബന്ധുവീട്ടില്‍ വിവാഹത്തിനു പോയി.

രണ്ടുദിവസം കഴിഞ്ഞേ അവര്‍ വരികയുള്ളൂ.

പോകുന്ന നേരം എന്നോട് അമ്മ പറഞ്ഞു,

“ ബാലൂ‍ട്ടന് പേടീം ണ്ടെ ന്നെച്ചാ മേലേടത്തെ ശങ്കരന്‍നായരെ കൂട്ടിന് രാത്രി വിളിച്ചോളൂ ട്ടോ “

ഇതു കേട്ട ഞാന്‍ അമ്മ ഒരു തമാശ പറഞ്ഞ മട്ടില്‍ ഉറക്കെ ചിരിച്ചു.

ഇരുപതുവയസ്സുകാരനും കോളേജിലെ വില്ലന്‍ കം ഹീറോയുമായ എനിക്ക് പേടിയുണ്ടെന്നു പറഞ്ഞാല്‍ അത് മോശമല്ലേ .


അങ്ങനെ രാത്രിയായി.

നല്ല നിലാവുണ്ട്.

ഗ്ലാസ് ജനലില്‍ക്കൂടി നിലാവ് മുറിയിലേക്ക് കടന്നുവരുന്നു.

കവികള്‍ പറയൂന്നതുപോലെ പൂങ്കിനാവില്‍ കുളിച്ചുനില്‍ക്കയാണ് ഭൂമി.

പക്ഷെ , സമയം രാത്രിയാണ് .

വീട്ടില്‍ ഞാന്‍ ഒറ്റക്കാണ്.

കള്ളന്മാരുടെ ശല്യം ഉണ്ടാകാം.

എന്നീകാരണങ്ങളാല്‍ എനിക്ക് ഉറക്കം വന്നില്ല.

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രാദേവി എന്നെ ആലിംഗനം ചെയ്തില്ല.

അപ്പോള്‍ എനിക്ക് ഒരു ബുദ്ധിയുദിച്ചു.

എണീറ്റ് പഠിക്കാനുള്ള പുസ്തകമെടുത്ത് വായിച്ചാലോ ?

പാഠപുസ്തകം വായിച്ചാല്‍ എനിക്ക് ഉറക്കം വന്നുതുടങ്ങും.

അതാണെന്റെ സ്വഭാവം .

എണീറ്റ് ലൈറ്റിട്ടപ്പോള്‍ കറന്റില്ല .

വീണ്ടും ഞാന്‍ കിടക്കയില്‍ ചെന്നുകിടന്നു,

ഉറക്കം വരുന്നില്ല.

ഞാന്‍ കിടക്കയില്‍ കണ്ണും തുറന്നു കിടന്നു.

എത്ര നേരം കിടന്നെന്ന് ഓര്‍മ്മയില്ല.

പെട്ടെന്ന് ജനലിനടുത്ത് ഒരു ചെറിയ അനക്കം ഞാന്‍ ശ്രദ്ധിച്ചു.

നോക്കിയപ്പോള്‍ ഗ്ലാസ് ജനലിനു പുറത്തുള്ള വരാന്തയില്‍ ഒരു മനുഷ്യരൂപം നില്‍ക്കുന്നു.

നല്ല നിലാവുള്ള തുകൊണ്ടാവാം ഇങ്ങനെ കാണാന്‍ പറ്റിയത് ; എന്നിരുന്നാലും മുഖം വ്യക്തമല്ല.

അത് കള്ളന്‍ തന്നെ

ഞാന്‍ ,മനസ്സിലുറപ്പിച്ചു.

കുറച്ചുനേരം ആ രൂപം അനങ്ങാതെ അവിടെ തന്നെ നിന്നു.

അപ്പോള്‍ കള്ളന്‍ ഒറ്റയ്ക്കാണെന്ന കാര്യം എനിക്ക് മനസ്സിലായി.

ഈ അറിവ് എന്നില്‍ ആത്മവിശ്വാ‍സവും ധൈര്യവും നല്‍കി.

പെട്ടെന്ന് മനസ്സില്‍ ഒരു ബുദ്ധിയുദിച്ചു.

എന്തായാലും ഇത് നടപ്പിലാക്കുകതന്നെ - ഞാന്‍ തീരുമാനിച്ചു

ഞാന്‍ സ്ഫുടതയുള്ള ശബ്ദത്തില്‍ പറഞ്ഞു,

“കള്ളാ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ?”

പക്ഷെ , ആരൂപം അനങ്ങാതെ നിന്നു.

“ സാരമില്ലെന്നേയ് , ഗതികെട്ടാല്‍ ഏതു ധര്‍മ്മിഷ്ഠനും കക്കാനിറങ്ങും.“

ഞാന്‍ പഴഞ്ചൊല്ലുമാറ്റിപ്പറഞ്ഞു.

എന്റെ ഈ തത്ത്വശാസ്ത്രം കേട്ടീട്ടും കള്ളന്‍ ഒന്നും ഉരിയാടിയില്ല,


ഇത്രയുമായപ്പോള്‍ എനിക്ക് കള്ളനോട് സഹതാപം തോന്നി.

ഈ മഞ്ഞുള്ള രാത്രിയില്‍ ആരും കാണാതെ എത്രമാത്രം കഷ്ടം സഹിച്ചിട്ടായിരിക്കും കള്ളന്‍ കക്കാന്‍ ഇറങ്ങിയിരിക്കുന്നത് .

എന്നിട്ടുലഭിക്കുന്നതോ -?

എന്റെ വക കളിയാക്കലും .

കള്ളനും ആത്മാഭിമാനമില്ലേ.!

ഞാന്‍ ഉടന്‍ തന്നെ അയയില്‍ കിടന്ന ഷര്‍ട്ടിന്റെ പോക്കറ്റുതപ്പി.

പോക്കറ്റില്‍ പത്തുരൂപയുണ്ട് .


ആ പത്തുരൂപയെടുത്ത് നാടകീയമായ ഭാഷയില്‍ ഉറക്കെ പ്പറഞ്ഞു.

“ കള്ളാ , എനിക്കു നിന്നില്‍ അലിവുതോന്നുന്നു.എന്റെ വകയായി ഇതാ പത്തുരൂപ “

എന്നിട്ട് ഞാന്‍ വെന്റിലേറ്ററിലൂടെ കള്ളന്‍ നിന്നിരുന്ന ഭാ‍ഗത്തേക്ക് ചുരുട്ടിയെറിഞ്ഞു.

പിന്നെ , ജനലില്‍ക്കൂടി നോക്കിയപ്പോള്‍ ആരൂപം കുനിയുന്നതും കണ്ടു.

എനിക്കു മനസ്സിലായി കള്ളന്‍ ആ പത്തുരൂപ എടുക്കുകയാനെന്ന്

പിന്നീട് ആ രൂപം അപ്രത്യക്ഷമായി .

വീണ്ടും ഞാന്‍ ഉറങ്ങാന്‍ കിടന്നു.

അങ്ങേനെ ഞാന്‍ ഉറങ്ങിപ്പോയി.

ഞാന്‍ ഉണര്‍ന്നപ്പോള്‍ നേരം നല്ലവണ്ണം വെളുത്തിരുന്നു.

ഉടന്‍ തന്നെ തലേന്നത്തെ സംഭവങ്ങള്‍ എനിക്കോര്‍മ്മ വന്നു .

കിടക്കയില്‍ നിന്നെണീറ്റ് ഞാന്‍ മുറിക്കു പുറത്തുവന്നു .

ഞാന്‍ തലേന്ന് കള്ളന്‍ നിന്നിരുന്ന സ്ഥലത്തു പോയി നോക്കി.

അപ്പോള്‍ അവിടെ ഞാന്‍ തലേന്ന് രാത്രി കള്ളനുകൊടുത്ത പത്തുരൂപ കിടക്കുന്നതു കണ്ടു; കൂടെ വേറെ ഒരു കടലാസുകഷണവും .

ഹേയ് , അല്ല ,

കടലാസുകഷണമല്ല ല്ലോ

അത് ആയിരത്തിന്റെ നോട്ടാ


ഗുണപാഠം :

കള്ളന്മാര്‍ യാചകരല്ല ; അവരെ അപമാനിക്കരുത്